ജോ ബൈഡൻ | Photo: AFP
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് ജോ ബൈഡന്‍. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും അപ്രതീക്ഷിത മുന്നേറ്റമാണ് ബൈഡന് ഉണ്ടായിരിക്കുന്നത്.
പെന്‍സില്‍വേനിയയില്‍ മികച്ച ലീഡാണ് ബൈഡനുളളത്. 20 ഇലക്ട്രല്‍ വോട്ടുകളാണ് പെന്‍സില്‍വേനിയയില്‍ ഉളളത്. 2016-ല്‍ ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെന്‍സില്‍വേനിയ. ഇവിടെ വിജയം നേടാനായാല്‍ മറ്റുമൂന്ന് സംസ്ഥാനങ്ങളിലെ ഫലം വരുന്നതിന് മുമ്പുതന്നെ 270 ഇലക്ട്രല്‍ വോട്ടുകള്‍ ബൈഡന് കരസ്ഥമാക്കാന്‍ സാധിക്കും.
ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, നെവാഡ എന്നീ നാലുസംസ്ഥാനങ്ങളുടെ ഫലമാണ് പുറത്തുവരാനുളളത്. ഇതില്‍ നിര്‍ണായകമായ സ്ഥാനം നേടിയിരിക്കുകയാണ് പെന്‍സില്‍വാനിയ ഇപ്പോള്‍.
സമാനമായി ട്രംപിന് മേധാവിത്വമുണ്ടായിരുന്ന ജോര്‍ജിയയിലും ബൈഡന്‍ മുന്നില്‍ തന്നെയാണ്. 16 ഇലക്ട്രല്‍ വോട്ടുകളാണ് ജോര്‍ജിയയില്‍ ഉളളത്. ജോര്‍ജിയയില്‍ 99 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞു.
അരിസോണയിലും നെവാഡെയിലും വിജയമുറപ്പിച്ച് തന്നെയാണ് ബൈഡന്റെ മുന്നേറ്റം. ബൈഡന് മേധാവിത്വമുളള സംസ്ഥാനമാണ് നെവാഡ. നെവാഡെയില്‍ നിലവില്‍ രണ്ടുപേരും ഒപ്പത്തിനൊപ്പം മുന്നേറുന്നുണ്ടെങ്കിലും ഇവിടെ ബൈഡന്‍ നേടുമെന്നുതന്നെയാണ് സൂചന.
264 ഇലക്ട്രല്‍ കോളേജ് വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്. ആറ് ഇലക്ട്രറല്‍ കോളേജ് വോട്ടുകള്‍ കൂടി നേടിയാല്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ അധികാരമേല്‍ക്കും.
Content Highlights : Biden is leading in Pennsylvania
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..