ബംഗ്ലാദേശിൽ ശീതളപാനീയ ഫാക്ടറിയിൽ വൻതീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹം മാറ്റുന്നു |ഫോട്ടോ:AFP
ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ആറുനില ഫാക്ടറയില്‍ വന്‍തീപ്പിടിത്തം. ചുരുങ്ങിയത് 52 പേരോളം വെന്തുമരിച്ചതായും 50 ഓളം പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
വ്യാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ നര്യാണ്‍ ഗഞ്ജിലെ രുപ്ഗഞ്ചിലുള്ള ശീതളപാനീയ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്.
രക്ഷപ്പെടാനായി നിരവധി തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് എടുത്ത് ചാടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാഷെം ഫുഡ് ലിമിറ്റഡ് ഫാക്ടറി കെട്ടിടത്തിലെ തീ പതിനെട്ടോളം അഗ്നിശമനസേനാ യൂണിറ്റുകള്‍ ഏറെ പാടുപ്പെട്ടാണ് അണച്ചതെന്ന് പോലീസ് അറിയിച്ചു.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 44 പേരെ കാണാതായിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി കെട്ടിടത്തിന് മുന്നില്‍ ബന്ധുക്കള്‍ തടിച്ചുകൂടിയിരിക്കുകയാണ്.
തീപ്പിടിത്ത സമയത്ത് ഫാക്ടറിയുടെ മുന്‍വശത്തെ ഗേറ്റും എക്സിറ്റും പൂട്ടികിടക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികളും ബന്ധുക്കളും ആരോപിച്ചു. ഫാക്ടറിയില്‍ ശരിയായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണമുയര്‍ന്നു.
തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കുറച്ച് സമയമെടുക്കുമെന്നു അതിന് ശേഷം മാത്രമേ കൃത്യമായ നാശനഷ്ടം കണക്കാക്കാന്‍ സാധിക്കൂവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവം പരിശോധിക്കുന്നതിന് അഞ്ചംഗ അന്വേഷണ സമിതിയേയും ജില്ലാ ഭരണകൂടം നിയോഗച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..