പ്രതീകാത്മക ചിത്രം | Photo - AP
ബെയ്ജിങ്: മലിനജലം കുടിച്ച് ചൈനയിലെ ബാവോയിയിൽ മുന്നൂറോളം പേർ ആശുപത്രിയിൽ. ഷിഗല്ലെ ബാക്ടീരിയ കാരണമുണ്ടായ വയറിളക്കം ബാധിച്ചാണ് ഇത്രയും പേർ ആശുപത്രിയിൽ ചികിത്സ തേടിയത്. നഗരത്തിലെ അഞ്ഞൂറോളം പേർക്ക് രോഗബാധയുണ്ടെന്നാണ് സർക്കാർ ഏജൻസികൾ നൽകുന്ന വിവരം.
ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ നഗരത്തിലെ കുടിവെള്ള പ്ലാന്റ് അടച്ചിടാനും വിതരണം നിർത്തിവെക്കാനും അധികൃതർ ഉത്തരവിട്ടു. നൂറിലേറെ പേർ ആശുപത്രികളിൽ തിങ്ങിനിറഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും ചൈനയിൽനിന്ന് പുറത്തുവന്നിട്ടുണ്ട്. രോഗബാധയുള്ളവരിൽ ഭൂരിഭാഗവും കുട്ടികളും മുതിർന്നവരുമാണ്.
ചൈനയിലെ സമ്പന്ന നഗരങ്ങളിൽ പോലും കുടിവെള്ളത്തിന്റെ സുരക്ഷിതത്വം ഏറെക്കാലമായി നിലനിൽക്കുന്ന പ്രശ്നമാണ്. അതിനാൽ തന്നെ പലയിടത്തും ജനങ്ങൾ കുപ്പിവെള്ളമാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ ഉൾപ്രദേശങ്ങളിളിലും കുടിവെള്ള പ്രശ്നങ്ങൾ രൂക്ഷമാണ്. എന്നാൽ കഴിഞ്ഞ ജൂലായിൽ ജലവിഭവ മന്ത്രാലയം ഗ്രാമമേഖലകളിലെ ജലവിതരണ സംവിധാനങ്ങൾ നവീകരിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.
Content Highlights:around 300 people in chian admitted after drinking contaminated water
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..