• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

കാട്ടുതീ പടരുന്നതിനിടെ ഓസ്‌ട്രേലിയയില്‍ 5000 ഒട്ടകങ്ങളെ വെടിവെച്ചു കൊന്നു

Jan 14, 2020, 04:58 PM IST
A A A

ഒട്ടക ശല്യം രൂക്ഷമായ വരള്‍ച്ചാ ബാധിത പ്രദേശത്തേക്ക് പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഹെലികോപ്ടറിലെത്തിയാണ് ഇത്രയേറെ ഒട്ടകങ്ങളെ വെടിയുതിര്‍ത്ത് കൊന്നത്.

camels
X

representative image, courtesy; AFP

സിഡ്‌നി: കാട്ടുതീ ആളിപ്പടരുന്നതിനിടെ തെക്കന്‍ ഓസ്‌ട്രേലിയയില്‍ 5000ത്തോളം ഒട്ടകങ്ങളെ വെടിവെച്ചു കൊന്നു. ഒട്ടകങ്ങളുടെ അമിതമായ വെള്ളം കുടി ജനജീവിതത്തിന് ഭീഷണി സൃഷ്ടിച്ചതോടെയാണ് ഇവയെ കൊല്ലാനുള്ള തീരുമാനത്തിലേക്ക് അധികൃതരെത്തിയത്‌. കാട്ടുതീക്ക് പിന്നാലെ തെക്കന്‍ ഓസ്‌ട്രേലിയയില്‍ വരള്‍ച്ച അതിരൂക്ഷമായതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നുകയറി ഒട്ടകങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. 

ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടിക്ക് നേരത്തെ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. ഈ ദൗത്യത്തിലാണ് 5000ത്തോളം ഒട്ടകങ്ങളെ വെടിവെച്ച് കൊന്നൊടുക്കിയത്. ഒട്ടക ശല്യം രൂക്ഷമായ വരള്‍ച്ചാ ബാധിത പ്രദേശത്തേക്ക് പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഹെലികോപ്ടറിലെത്തിയാണ് ഒട്ടകങ്ങളെ വെടിയുതിര്‍ത്ത് കൊന്നത്. 

23000ത്തോളം ആദിവാസികള്‍ താമസിക്കുന്ന തെക്കന്‍ ഓസ്ട്രേലിയയിലെ എപിവൈ പ്രദേശത്ത് വരള്‍ച്ച അതിരൂക്ഷമാണ്. വാസസ്ഥലങ്ങളിലേക്ക് വെള്ളം തേടിയെത്തിയ ഒട്ടകങ്ങള്‍ വീടുകള്‍ക്കും കൃഷികള്‍ക്കും മറ്റും വലിയ നാശനഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് നിരവധി പരാതികള്‍ ഇവിടുത്തെ ജനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. 

എപിവൈ പ്രദേശത്തെ രൂക്ഷമായ ഒട്ടക ശല്യത്തിനെതിരേയുള്ള ദൗത്യം ഞായറാഴ്ചയോടെ അവസാനിപ്പിച്ചതായി എപിവൈ ജനറല്‍ മാനേജര്‍ റിച്ചാര്‍ഡ് കിങ് അറിയിച്ചു. മൃഗസംരക്ഷണ പ്രവര്‍ത്തരുടെ ആശങ്കകള്‍ ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ ഈ പ്രദേശത്തെ ചില യാഥാര്‍ഥ്യങ്ങളില്‍ അവര്‍ക്ക് തെറ്റായ ധാരണയാണുള്ളത്. ഇനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നിനെ ഇല്ലാതാക്കേണ്ടത് ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്നെന്നും റിച്ചര്‍ഡ് വ്യക്തമാക്കി. 

സിഡ്നി യൂണിവേഴ്സ്റ്റി ഗവേഷകര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി രാജ്യത്താകെ വ്യാപിച്ച കാട്ടുതീയില്‍ നിരവധി ആളുകളുടെ ജീവന്‍ നഷ്ടമാവുകയും 480 മില്ല്യന്‍ മ്യഗങ്ങളെ കാണാതാവുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ട്.

content highlights; 5,000 Camels Shot Dead In 5 Days In Drought-Hit Australia Amid Wildfire

PRINT
EMAIL
COMMENT
Next Story

മൊഡേണ കോവിഡ് വാക്‌സിന്‍ ഇന്ത്യയിലെത്തിക്കാന്‍ ടാറ്റ ഗ്രൂപ്പ്; പ്രാഥമിക ചര്‍ച്ച തുടങ്ങി

ന്യൂഡല്‍ഹി: മൊഡേണ കോവിഡ് വാക്‌സിന്‍ ഇന്ത്യയിലെത്തിക്കാന്‍ ടാറ്റ .. 

Read More
 

Related Articles

നാഗാലാന്‍ഡ്-മണിപ്പുര്‍ അതിര്‍ത്തിയില്‍ കാട്ടുതീ, കേന്ദ്രത്തോട് സഹായം തേടി മണിപ്പുര്‍ സര്‍ക്കാര്‍
News |
Environment |
ഓസ്‌ട്രേലിയൻ കാട്ടുതീ 60,000 കൊവാളകളെ ബാധിച്ചതായി റിപ്പോർട്ട്
Malappuram |
ഉള്ള കൂരയും കത്തിയമർന്നു, നെഞ്ചിൽ തീയുമായി നീലിയും മാധവിയും
News |
കൊറ്റമ്പത്തൂര്‍ കാട്ടുതീ; മരിച്ച വനപാലകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി
 
  • Tags :
    • Wild Fire
    • Australian wildfires
    • camels
More from this section
Covid Vaccine
മൊഡേണ കോവിഡ് വാക്‌സിന്‍ ഇന്ത്യയിലെത്തിക്കാന്‍ ടാറ്റ ഗ്രൂപ്പ്; പ്രാഥമിക ചര്‍ച്ച തുടങ്ങി
Aeroplane
ടേക്കോഫിനിടെ വിമാനം തകര്‍ന്നുവീണു; ഫുട്‌ബോള്‍ ക്ലബ് പ്രസിഡന്റും നാലുകളിക്കാരും മരിച്ചു 
കെ.പി.ശര്‍മ ഒലി
നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പ്രധാനമന്ത്രി ഒലി പുറത്ത് 
World's Largest Polygamist Cult
'എന്റെ ഡാഡ്, 27 ഭാര്യമാര്‍, ഞാനുള്‍പ്പെടെ 150 കുട്ടികള്‍...'ബഹുഭാര്യാത്വസമൂഹത്തിലെ ഒരാള്‍ പറയുന്നു
larry king
പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് അന്തരിച്ചു
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.