• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

പേര് വിളിച്ച്, അടുത്തുചേർക്കുന്നൊരാൾ

Sep 13, 2020, 02:52 PM IST
A A A
ഉമ്മൻ ചാണ്ടിക്കൊപ്പം പി.ടി. ചാക്കോ
X

ഉമ്മൻ ചാണ്ടിക്കൊപ്പം പി.ടി. ചാക്കോ

ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യനെയും രാഷ്ട്രീയനേതാവിനെയും 16 വര്‍ഷമായി അടുത്തറിയുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി.ചാക്കോ.ഉമ്മന്‍ചാണ്ടി സാറേ... എന്നു വിളിച്ച്, സ്വന്തം പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ സ്‌കൂള്‍ കുട്ടി പോലും സധൈര്യം കടന്നുവരുന്നത് കണ്ടയാള്‍. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...

 

എന്നാല്‍ ഇങ്ങോട്ട് പോരുവല്ലേ..

പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ സേവനമനുഷ്ഠിച്ചിരുന്ന തന്നെ പ്രസ് സെക്രട്ടറിയായി തിരഞ്ഞെടുത്തെന്ന വിവരം ഉമ്മന്‍ചാണ്ടി നേരിട്ട് വിളിച്ചറിയിക്കുകയായിരുന്നു. 'എന്നാല്‍ ഇങ്ങോട്ട് പോരുവല്ലേ' എന്നാണ് അന്ന് അദ്ദേഹം ചോദിച്ചത്.

ബാങ്കോക്കില്‍ ഒരു അവാര്‍ഡ് വാങ്ങാന്‍ പോകണം. രണ്ടാഴ്ചത്തെ പരിപാടിയാണ്. അതുകഴിഞ്ഞാല്‍ ഉടന്‍ എത്തിയേക്കാം എന്നറിയിച്ചു. എന്നാല്‍ ഇവിടെ ആള്‍ ഇല്ലാത്തതിനാല്‍ ആ യാത്ര വെട്ടിക്കുറച്ച് എത്രയും വേഗം ചുമതലയേല്‍ക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെ 2004-ല്‍ ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റു. പുറത്തുള്ളവരോട് മാത്രമല്ല കൂടെയുള്ളവരോടും മുഖംകറുപ്പിച്ച് ഒരു വാക്കുപോലും പറയാത്ത നേതാവാണ് ഉമ്മന്‍ചാണ്ടി. ഔദ്യോഗികസ്ഥാനം വഹിക്കുന്ന കാലത്ത് ചെറിയ പിഴവുകള്‍ എല്ലാവര്‍ക്കുമെന്നപോലെ എനിക്കും വന്നിട്ടുണ്ട്. അപ്പോഴും അദ്ദേഹം വഴക്ക് പറഞ്ഞിട്ടില്ല. പകരം ഒപ്പം നിന്ന് തിരുത്തി.

കരുണയുള്ള മാതാപിതാക്കളുടെ മകന്‍

കരുണയും സഹാനുഭൂതിയും ഉമ്മന്‍ചാണ്ടിയുടെ രക്തത്തിലുള്ളതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് വലിയ ഒരു ചെമ്പുകലം മോഷണംപോയി. അത്യാവശ്യം വിലയുള്ളതാണ് മോഷണംപോയ ചെമ്പുകലം. പോലീസില്‍ പരാതിപ്പെടാന്‍ നാട്ടുകാരും വീട്ടുകാരും നിര്‍ബന്ധിച്ചു.

പോയത് പോട്ടെ, ഏതെങ്കിലും അത്യാവശ്യക്കാരന്‍ എടുത്തോണ്ടുപോയതാവും എന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. അങ്ങനെയുള്ള അച്ഛനമ്മമാരുടെ മകനായ ഉമ്മന്‍ചണ്ടിക്ക് കരുണയും സഹാനുഭൂതിയും ജനിതകമാണ്.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ ജനസമ്പര്‍ക്കപരിപാടിയില്‍ 11.5 ലക്ഷം ആളുകളെയാണ് നേരിട്ട് കണ്ടത്. പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളുമായി എത്തിയവരെ അദ്ദേഹം കാര്യം പറഞ്ഞു മനസ്സിലാക്കി തിരികെ വിട്ടു.

16 മുതല്‍ 18 മണിക്കൂറോളമാണ് വിശ്രമം പോലുമില്ലാതെ ജനസമ്പര്‍ക്കപരിപാടിയില്‍ ചെലവഴിച്ചത്. അതിന് കരുണയും ക്ഷമയും ഇല്ലാതെ പറ്റില്ല. അദ്ദേഹത്തിനത് വേണ്ടുവോളമുണ്ട്.

oommen chandy logoഭരണാധികാരിയും രാഷ്ട്രീയനേതാവും

മികച്ച ഭരണാധികാരിയും രാഷ്ട്രീയനേതാവുമാണ് ഉമ്മന്‍ചാണ്ടി. സി.അച്യുതമേനോന്‍, കെ.കരുണാകരന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് മാത്രമേ ഈ രണ്ട് സവിശേഷതയും ഒരുപോലെയുള്ളൂ.

ഇതൊന്ന് ഒപ്പിട്ടേ സാറേ, കാര്യമൊക്കെ പിന്നെ...

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു അനാവശ്യവിവാദം ഉയര്‍ന്നുവന്നു. അതേത്തുടര്‍ന്ന് അദ്ദേഹം രാജിവെക്കാന്‍ പോകുകയാണെന്ന കുപ്രചാരണവും ശക്തമായി.

ഇതിന് ഒരു മറുപടി നല്‍കാനായി പത്രസമ്മേളനം വിളിച്ചു. പുറത്തേക്കിറങ്ങിയപ്പോള്‍ കോറിഡോര്‍ നിറയെ ഒപ്പ് വാങ്ങാന്‍ വന്നവരുടെ ആള്‍ക്കൂട്ടമാണ് കണ്ടത്. ഒരു മടിയും കൂടാതെ അദ്ദേഹം അവര്‍ക്കിടയിലേക്കിറങ്ങിച്ചെന്നു.

ഓരോ കടലാസും വാങ്ങി വായിച്ചുനോക്കി. ഇതിനിടയില്‍ ഒരാള്‍ ഒന്നും എഴുതാത്ത ഒരു പേപ്പര്‍ അദ്ദേഹത്തിന്റെ കൈയിലേക്ക് കൊടുത്തു. തിരിച്ചും മറിച്ചും പേപ്പര്‍ നോക്കിയിട്ട് ഇതിലൊന്നും എഴുതിയിട്ടില്ലല്ലോ എന്ന് അദ്ദേഹം അയാളോട് ചോദിച്ചു.

കാര്യമൊക്കെ ഞാന്‍ പിന്നെ എഴുതിച്ചേര്‍ത്തോളാം, സാറ് ഇതിലൊന്ന് ഒപ്പിട്. കണ്ടുനിന്ന ഞങ്ങള്‍ക്കുപോലും ഇതുകേട്ട് ദേഷ്യം വന്നു. എന്നാല്‍ അദ്ദേഹമൊന്ന് ചിരിക്കുക മാത്രം ചെയ്ത് അടുത്ത കടലാസുകള്‍ വാങ്ങി.

PRINT
EMAIL
COMMENT

 

Related Articles

കോണ്‍ഗ്രസ് മുക്തഭാരത്തിന് വേണ്ടി ബിജെപി എന്തും ചെയ്യും - ഉമ്മന്‍ ചാണ്ടി
Videos |
News |
പിണറായി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ എല്ലാം ജനദ്രോഹപരം - ഉമ്മന്‍ ചാണ്ടി
News |
'വ്യക്തിപരമായ ആക്ഷേപത്തിന് മറുപടിയില്ല; ഇതിലും കൂടുതൽ ആക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തിട്ടുണ്ട്'
News |
ജനസമ്പര്‍ക്ക പരിപാടിയെ ആക്രമിച്ചവര്‍ ഇന്നത് നടപ്പാക്കുന്നത് വിചിത്രം - ഉമ്മന്‍ ചാണ്ടി
 
  • Tags :
    • Ocat50
    • Oommen Chandy
More from this section
Oommen chandy
50 അടി നീളത്തില്‍ കേക്ക്; അദ്ഭുതത്തോടെ ഉമ്മന്‍ചാണ്ടി
Chandy Oommen
നിഴല്‍പോലെ ചാണ്ടി ഉമ്മനും
Oommen chandy and a.k antony
പിള്ളയേയും ജേക്കബിനേയും ഒഴിവാക്കിയത് എന്തിന്: തുറന്നുപറഞ്ഞ് ഉമ്മന്‍ ചാണ്ടിയും ആന്റണിയും
Oomen Chandy
പുതുപ്പള്ളി ദേശങ്ങളിലൂടെ സ്‌നേഹത്തിന്റെ ഒരു പകല്‍ യാത്ര
mammootty
ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍; രാഷ്ട്രതന്ത്രജ്ഞനെന്ന് മമ്മൂട്ടി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.