കണക്റ്റിക്കട്ട് ഗവർണർ നെഡ് ലാമന്റ് വാർത്താസമ്മേളനത്തിൽ
കണക്റ്റിക്കട്ട്: കണക്റ്റിക്കട്ട് സംസ്ഥാനത്തെ കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്നവരും കൂട്ടം കൂടുന്നവരും മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും നിയമം ലംഘിക്കുന്നവരില്‍ നിന്നും 100 ഡോളര്‍ പിഴ ഈടാക്കണമെന്ന് ഗവര്‍ണര്‍ നെഡ് ലാമന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചെറിയ കൂട്ടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 250 ഡോളറും വലിയ കൂട്ടങ്ങളില്‍ മാസ്‌ക് ധരിക്കാതെ പങ്കെടുക്കുന്നവരില്‍ നിന്നും 500 ഡോളറും പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് കണക്റ്റിക്കട്ടില്‍ നിലവില്‍ വന്നിരിക്കുന്നത്.
പുതിയ നിയമമനുസരിച്ച് ഇന്‍ഡോറില്‍ 25 പേര്‍ക്കും ഔഡ് ഡോറില്‍ പരമാവധി 100 പേര്‍ക്കും പങ്കെടുക്കാം. എന്നാല്‍ ഇവര്‍ മാസ്‌ക് ധരിച്ചിരിക്കണം.
കണക്റ്റിക്കട്ടിലെ പലരും ഗവര്‍ണരുടെ മാസ്‌ക് നിയമത്തോട് അത്ര അനുകൂലമായി പ്രതികരിക്കുന്നില്ല. നിലവില്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് നിലനില്‍ക്കുമ്പോള്‍ പുതിയ ഉത്തരവിന്റെ ആവശ്യമില്ല. എന്നാണിവരുടെ വാദം. സെപ്റ്റംബര്‍ 15 ന് ലഭ്യമായ കണക്കുകളനുസരിച്ച് 55031 പോസിറ്റീവ് കേസുകളും 4485 മരണവും നടന്നതായി കണക്റ്റിക്കട്ട് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മഹാമാരി ആരംഭിച്ചതിനുശേഷം 1388507 പരിശോധന നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കോവിഡിന്റെ ഭീഷണി ഒഴിയുന്നതുവരെ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..