ജോ ബൈഡൻ, ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍ ഡി.സി.: ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജൊ ബൈഡന് ഇതുവരെ നിലനിര്‍ത്തിയിരുന്ന ലീഡ് കുറഞ്ഞുവരുന്നതായി സര്‍വെ റിപ്പോര്‍ട്ട്. ഓഗസ്റ്റ് 16 ന് സി.എന്‍.എന്‍. പുറത്തുവിട്ട സര്‍വേയില്‍ ബൈഡന്റെ ലീഡ് 5 ശതമാനം കുറഞ്ഞപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ലീഡ് 41 പോയിന്റില്‍ നിന്നും 46 പോയിന്റായി വര്‍ദ്ധിച്ചു. ഓഗസ്റ്റ് 12 മുതല്‍ 15 വരെയാണ് സര്‍വേ നടത്തുന്നതിനുള്ള സമയം അനുവദിച്ചിരുന്നത്.
ജൂണ്‍ മാസം പുറത്തുവിട്ട സര്‍വേയില്‍ ജൊബൈഡന്‍ 55 പോയിന്റ് നേടി വമ്പിച്ച മുന്നേറ്റം നടത്തിയപ്പോള്‍ ട്രംപിന് 41 പോയിന്റ് മാത്രമായിരുന്നു ലഭിച്ചിരുന്നത്.
മുപ്പത്തിയഞ്ചിനും അറുപത്തിനാലിനും വയസ് പ്രായമുള്ളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.
ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ഞായറാഴ്ച പുറത്തുവന്ന സര്‍വെ ഫലം പാര്‍ട്ടി കണ്‍വെന്‍ഷനില്‍ ചര്‍ച്ചാവിഷയമാകാന്‍ സാധ്യതയുണ്ട്.
കമലഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത് പ്രസിഡന്റെന്ന നിലയില്‍ ബൈഡന് ചെയ്യുവാന്‍ കഴിയുന്നതിനെക്കാള്‍ കമലാഹിരിസിന് ചെയ്യാനാകുമെന്ന ധാരണ പരക്കുന്നത് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമലഹാരിസ് ആഫ്രിക്കന്‍ അമേരിക്കനാണെന്ന് പ്രചരണത്തിനും വിപരീതഫലമാണ് ലഭിക്കുക. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ട്രംപ് മുന്നേറാനാണ് സാധ്യത.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..