ഓസ്ട്രേലിയന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് മലയാളി സഹോദരങ്ങളായ കൗമാരക്കാര്‍ ചരിത്രം തിരുത്തി


2 min read
Read later
Print
Share

-

പെര്‍ത്ത്: ഓസ്ട്രേലിയന്‍ കായിക മേഖലയുടെ ചരിത്രത്തില്‍ ആദ്യമായാണ് മലയാളിത്തിളക്കം. അതും മലയാളി സഹോദരങ്ങള്‍ സ്വന്തമാക്കിയത് നേട്ടത്തിന്റെ പുതിയ റെക്കോഡ്.

പെര്‍ത്തിലെ പിയാരാ വാട്ടേഴ്സില്‍ താമസിക്കുന്ന തൃശൂര്‍ ചാലക്കുടി പേരാമ്പ്ര തൊമ്മാന ജിമ്മി ലോനപ്പന്റെയും ലിന്‍സിയുടെയും മക്കളായ ആല്‍ഫാന്‍ ജിമ്മിയും എവ്ലിന്‍ ജിമ്മിയുമാണ് ഈ സുവര്‍ണനേട്ടം കൈവരിച്ചത്.

പെര്‍ത്ത് റോസ്മൊയിന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആല്‍ഫാന്‍. എവ്ലിന്‍ ഒന്‍പതാം ക്ലാസിലും.
കായികരംഗത്ത് എക്കാലവും മികവു പുലര്‍ത്തിയിട്ടുള്ള ഓസ്ട്രേലിയയിലെ മിടുക്കരായ കായിക പ്രതിഭകളോടാണ് ഇവര്‍ മാറ്റുരച്ചത്.

ഓസ്ട്രേലിയന്‍ ദേശീയ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ വരെയെത്തി നില്‍ക്കുന്നു സഹോദരങ്ങളുടെ വിജയഗാഥ. 4 x 100 മീറ്റര്‍ റിലേയില്‍ സംസ്ഥാന റെക്കോര്‍ഡുമായാണ് എവ്ലിന്റെ ടീം ഫിഷിംഗ് പോയിന്റ് കടന്നത്. 4 x 200 മീറ്ററില്‍ വെള്ളി മെഡലും ഇവര്‍ക്കാണ്. ഈ വിജയത്തോടെ എവ്ലിന്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണമെഡലുകളാണ് 14 വയസുകാരിയായ എവ്ലിന്‍ സ്വന്തമാക്കിയത്. 17 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ 100 മീറ്ററിലും ലോംഗ് ജംപിലും ട്രിപ്പിള്‍ ജംപിലുമായിരുന്നു സ്വര്‍ണനേട്ടം. 100 മീറ്റര്‍ റേസില്‍ 17.47 സെക്കന്‍ഡിലാണ് എവ്ലിന്‍ ഫിനിഷിംഗ് പോയിന്റ് കടന്നത്. ലോംഗ് ജംപില്‍ അഞ്ച് മീറ്ററും 30 സെന്റിമീറ്ററുമാണ് എവ്ലിന്‍ ചാടിയത്. ട്രിപ്പിള്‍ ജംപിലാകട്ടെ 11 മീറ്ററും 50 സെന്റിമീറ്ററും കടന്നു. അല്‍ഫാനാകട്ടെ ലോംഗ് ജംപില്‍ സ്വര്‍ണം നേടിയപ്പോള്‍ ട്രിപ്പിള്‍ ജംപില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി.

സഹോദരന്‍ ആല്‍ഫാനും നാഷണല്‍ അത്ലറ്റിക്സില്‍ യോഗ്യത നേടിയെങ്കിലും 12-ാം ക്ലാസ് ആയതിനാല്‍ പഠനത്തിനു പ്രാമുഖ്യം നല്‍കുകയായിരുന്നു. അണ്ടര്‍ 20 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പാണ് ഇനി ആല്‍ഫാന്റെ ലക്ഷ്യം.

ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ അടക്കം നിരവധി സമ്മാനങ്ങളാണ് ഇവര്‍ ചെറിയ പ്രായത്തില്‍ സ്വന്തമാക്കിയത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പതിനൊന്നു വയസില്‍ താഴെയുള്ളവരുടെ നൂറ് മീറ്റര്‍ റേസില്‍ എവ്ലിന്റെ പേരില്‍ കുറിച്ചിട്ട സംസ്ഥാന റെക്കോഡ് അഞ്ചു വര്‍ഷമായിട്ടും തകര്‍ക്കപ്പെട്ടിട്ടില്ല. അത്ലറ്റിക്‌സില്‍ മികവ് തെളിയിച്ച് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നാണ് ഈ സഹോദരങ്ങളുടെ ആഗ്രഹം.

അത്ലറ്റിക്‌സ് താരമായ പിതാവ് ജിമ്മിയുടെ പാത പിന്തുടര്‍ന്നാണ് രണ്ടു പേരും സ്‌പോര്‍ട്‌സ് രംഗത്തെത്തിയത്. ചെറിയ പ്രായത്തില്‍ തന്നെ രണ്ടുപേരും സ്‌പോര്‍ട്‌സ് പരിശീലനവും തുടങ്ങി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അത്ലറ്റിക്‌സ് താരമായിരുന്ന പിതാവ് ജിമ്മിതന്നെയായിരുന്നു ആദ്യ പരിശീലകന്‍. പത്തു വയസു വരെ ജിമ്മിതന്നെ പരിശീലനം നല്‍കി. തുടര്‍ന്നാണ് പ്രൊഫഷണണല്‍ പരിശീലനം നല്‍കിയത്.

വാര്‍ത്തയും ഫോട്ടോയും : ബിജു നാടുകാണി

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
YUVADHARA, NEWMEMBERS

1 min

യൂറോപ്പിലെ യുവധാര മാള്‍ട്ട പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Aug 3, 2022


New York City’s COVID positivity rate tops 14% as summer wave arrives

1 min

വേനല്‍ കനത്തതോടെ ന്യൂയോര്‍ക്ക് സിറ്റിയില്‍ കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുന്നു

Jul 8, 2022


Canada

1 min

ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ കാനഡ പ്രതിവര്‍ഷം സ്വീകരിക്കും

Feb 19, 2022

Most Commented