വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള താക്കീത്- വനിതാ കമ്മീഷന്‍ അധ്യക്ഷ


1 min read
Read later
Print
Share

പി സതീദേവി | ഫോട്ടോ: ബിജു വർഗീസ്/ മാതൃഭൂമി

തിരുവനന്തപുരം: വിസ്മയ കേസിലെ കോടതിവിധി സമൂഹത്തിനുള്ള മുന്നറിയിപ്പാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. എല്ലാ കുറ്റങ്ങളിലും ശിക്ഷ ഉറപ്പാക്കി എന്നത് മാതൃകാപരമാണ്. വിവാഹ കമ്പോളത്തില്‍ സ്ത്രീകളെ വില്‍പനച്ചരക്കായി കാണുന്നവര്‍ക്കുള്ള താക്കീതാണ് വിധിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കിരണ്‍ കുമാറിന് പരാമവധി ശിക്ഷ കിട്ടണമെന്ന് കേരളമൊട്ടാകെ ആഗ്രഹിച്ചിരുന്നു. അതേതീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. വിവാഹ കമ്പോളത്തിലെ വില്‍പന ചരക്ക് മാത്രമാണ് സ്ത്രീയെന്ന കാഴ്ചപ്പാട് മാറ്റിയെടുക്കുന്നതിന് തുടക്കംകുറിക്കലാണ് ഇത്. സ്ത്രീധനം ആഗ്രഹിച്ച് വിവാഹം നടത്താന്‍ പോകുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ വിധിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ ഭര്‍ത്തൃപീഡനംമൂലം വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം തടവാണ് കോടതി വിധിച്ചത്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സ്ത്രീധനമരണത്തില്‍ ഐപിസി 304 പ്രകാരം പത്ത് വര്‍ഷം തടവും, ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഐപിസി 498 എ പ്രകാരം രണ്ടുവര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

Content Highlights: women's commission chairperson reaction on vismaya case verdict

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
k radhakrishnan

2 min

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലം, ദേവപൂജ കഴിയുംവരെ പൂജാരി ആരേയും തൊടാറില്ല- തന്ത്രി സമാജം

Sep 20, 2023


K Radhakrishnan

1 min

പൂജയ്ക്കിടെ ആരെയും തൊടില്ലെങ്കില്‍ പൂജാരി എന്തിന് പുറത്തിറങ്ങി? വിശദീകരണത്തിന് മറുപടിയുമായി മന്ത്രി

Sep 20, 2023


k radhakrishnan

1 min

വിളക്ക് നല്‍കാതെ നിലത്തുവെച്ചു; മന്ത്രി രാധാകൃഷ്ണന് ജാതിവിവേചനം നേരിട്ട ക്ഷേത്രം പയ്യന്നൂരില്‍

Sep 19, 2023


Most Commented