പി.സി.ജോർജ്, മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: തന്നോട് വൃത്തിക്കേടാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് എല്ലാത്തിനും പ്രതികാരം ചെയ്യുമെന്നും പി.സി.ജോര്‍ജ്. തനിക്കെതിരായ പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെയിരുന്നു പി.സി.ജോര്‍ജിന്റെ പ്രതികരണം.
തനിക്കെതിരെ പരാതി ഉന്നയിച്ചത് വിശ്വാസ്യതയില്ലാത്ത സ്ത്രീയാണെന്ന് ഹൈക്കോടതി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ഒരു മറ്റേ പണിക്കും താന്‍ പോയിട്ടില്ല. പിന്നെ എന്തിന് ഭയക്കണമെന്നും പി.സി.ജോര്‍ജ് ചോദിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇന്ന് രാവിലെ തൈക്കാട് ഗസ്റ്റ്ഹൗസില്‍ ചോദ്യചെയ്യലിനായി എത്തിയപ്പോഴായിരുന്നു ജോര്‍ജ് ഇങ്ങനെ പ്രതികരിച്ചത്.
'പൊതുപ്രവര്‍ത്തനത്തിന് ഭാഗമായിട്ടാണ് തന്നോട് കാണിച്ചതിനൊക്കെ ക്ഷമിക്കുന്നത്. പിണറായി 20 കൊല്ലമേ ആയിട്ടുള്ളൂ എംഎല്‍എ ആയിട്ട്. 33 കൊല്ലമായി ഞാന്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയിട്ട്. ഏഴ് പ്രാവിശ്യം എംഎല്‍എ ആയി. വഴിയേ നടക്കുന്നവനല്ല ഞാന്‍. ആ എന്നോടാണ് ഈ വൃത്തിക്കേട് കാണിക്കുന്നത്. ഇതിനൊക്കെ പ്രതികാരം ഉണ്ടാകും. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഒരു സംശയവും വേണ്ട' പി.സി.ജോര്‍ജ് പറഞ്ഞു.
ഏത് തരത്തിലുള്ള പ്രതികാരമായിരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പി.സി.ജോര്‍ജിന്റെ മറുപടി ഇങ്ങനെ,'മാന്യമായ രീതിയിലുള്ള പ്രതികാരമായിരിക്കും. പിണറായി ചെയ്തത് പോലുള്ള ഊളത്തരമായിരിക്കില്ല. ജനകീയമായിരിക്കും. ജനങ്ങളുടെ മുന്നില്‍ സത്യങ്ങള്‍ ബോധ്യപ്പെടുത്തും. ഞാന്‍ പറയുന്നത് ഞാന്‍ ചെയ്യും. ജനകീയ വിചാരണക്ക് പിണറായി വിധേയനാകും'.
മുഖ്യമന്ത്രിയും ഭാര്യയും മകളും കള്ളക്കടത്ത് കേസില്‍ പ്രതിയാകുന്നത് തന്റെ കുഴപ്പമാണോ..താന്‍ പറഞ്ഞിട്ടാണോ ഇവര്‍ കള്ളക്കടത്ത് നടത്തിയതെന്നും പി.സി.ജോര്‍ജ് ചോദിച്ചു.
മാത്യു കുഴല്നാടന് എംഎല്‍എ ഇന്നലെ പത്ര സമ്മേളനം നടത്തി പറഞ്ഞതിന്റെ പകുതി താന്‍ പറഞ്ഞിട്ടില്ല. എന്തുകൊണ്ട് തന്നെ മാത്രം പ്രതിയാക്കുന്നു. പി.സി.ജോര്‍ജിനോട് എന്തും ആകാമെന്നാണ്. ഒരു മാസത്തിനുള്ളില്‍ പിണറായി താഴെയിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ മറ്റേപ്പണിക്കൊന്നും പോയിട്ടില്ല. പിന്നെ എന്തിനാണ് ഞാന്‍ ഭയപ്പെടുന്നത്. താന്‍ സമീപിച്ച രാഷ്ട്രീയ നേതാക്കളില്‍ അപമര്യാദയായി പെരുമാറാത്ത ഏക വ്യക്തി പി.സി.ജോര്‍ജാണെന്ന് ഈ പരാതിക്കാരി നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോ പിണറായിയുടെ പണം വാങ്ങി നടക്കുകയാണ്. പെണ്‍കുട്ടികളെ ചക്കരെ തങ്കമേ എന്നൊക്കെയാണ് ഞാന്‍ വിളിക്കാറുള്ളത്. അതിനപ്പുറത്തേക്ക് വൃത്തിക്കേടൊന്നും കാണിക്കാറില്ല. ഐപിസി 164 പ്രകാരം മൊഴി കൊടുത്തത് നന്നായി. അതിനകത്ത് കളവ് പറഞ്ഞാല്‍ ജയിലില്‍ പോകും. ഇപ്പോള്‍ പറഞ്ഞത് കളവാണെന്ന് തെളിയും' - ജോര്‍ജ് അവകാശപ്പെട്ടു.
പിണറായി വിജയന് കാണിക്കുന്ന ഊളത്തരത്തിന് മറ്റു പെണ്‍കുട്ടികളെ ഒന്നും മോശമാക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് താനൊന്നും പറയുന്നില്ല.പിണറായി വിജയന് ഏതൊക്കെ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടോ ആ വകുപ്പിലെല്ലാം അഴിമതി നടത്തിയിട്ടുണ്ട്. തന്റെ സ്വത്ത് മുഴുവന്‍ ഞാന്‍ പിണറായി കൊടുക്കാം. അദ്ദേഹത്തിന്റെ സ്വത്തിന്റെ നാലിലൊന്ന് തനിക്ക് തരുമോ എന്നും പി.സി.ജോര്‍ജ് വെല്ലുവിളിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..