ആശുപത്രിയിൽ കഴിയുന്ന സുമിത്കുമാർ
മൂന്നാര്‍: മഴയത്ത് കുടചൂടി പോകുന്നതിനിടെ വിദ്യാര്‍ഥി, വഴിയില്‍ നിന്ന കാട്ടാനയുടെ തുമ്പിക്കൈയില്ച്ചെന്ന് മുട്ടി. ആനയാണെന്ന് തിരിച്ചറിഞ്ഞ് ഭയപ്പെട്ട് ഓടുന്നതിനിടെ വീണ് വലതുകാല്‍ ഒടിഞ്ഞു. ആന ആക്രമിച്ചതേയില്ല. തൊട്ടടുത്ത തോട്ടത്തിലേക്ക് ഇഴഞ്ഞുനീങ്ങി അവിടെ അരമണിക്കൂറോളം കിടന്ന വിദ്യാര്‍ഥിയെ, ഓട്ടോയിലെത്തിയവര്‍ ആനയെ ഓടിച്ചുവിട്ടശേഷം രക്ഷപ്പെടുത്തി.
കണ്ണന് ദേവന് കമ്പനി നടയാര്‍ സൗത്ത് ഡിവിഷനില്‍ എസ്.സുമിത്കുമാറാണ് (18) കഷ്ടിച്ച് രക്ഷപ്പെട്ടത്. സുമിത്ത് ടാറ്റാ ടീ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 10-ന് നടയാര്‍ വെസ്റ്റ് ഡിവിഷനിലായിരുന്നു സംഭവം. സുമിത്കുമാര്‍ വെസ്റ്റ് ഡിവിഷനിലെത്തിയിട്ട് 150 മീറ്റര്‍ ദൂരെയുള്ള വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു.
വഴി കാണാനാകാത്തവിധം കനത്ത മഴയായിരുന്നു. കുടയും ചൂടിയിരുന്നതിനാല്‍ കാട്ടാന നിന്നത് കണ്ടില്ല. റോഡിനുകുറുകെ നിന്ന കാട്ടാനയുടെ തുമ്പിക്കൈയില്‍ തട്ടിയതിനെത്തുടര്‍ന്ന് അത് സുമിത്തിനുനേര്ക്ക് തിരിയുകയായിരുന്നു.
സുമിത്തിന്റെ കാലൊടിഞ്ഞെങ്കിലും, വീണിടത്തേക്ക് ആന വരാഞ്ഞതിനാല്‍ ഇഴഞ്ഞ് തേയിലത്തോട്ടത്തിനുള്ളിലേക്ക് നീങ്ങി അനങ്ങാതെ കിടന്നു. തമിഴ്നാട്ടിലെ ചിന്നമന്നൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് സുമിത്ത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..