• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

വാളയാര്‍ കേസില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം അന്വേഷണത്തിലെ പിഴവുകളെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍

Oct 30, 2019, 05:41 PM IST
A A A

വാളയാര്‍ കേസിലെ കോടതി വിധിയില്‍ തന്നെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയനേതാക്കളോട് ഒന്നും പറയാനില്ലെന്നും ലതാ ജയരാജ് വ്യക്തമാക്കി.

# അരുണ്‍ പി.ഗോപി/മാതൃഭൂമി ന്യൂസ്
latha jayaraj walayar case
X

ലതാ ജയരാജ്

പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം പോലീസ് അന്വേഷണത്തിലെ പിഴവുകളാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജ്. ഇല്ലാത്ത തെളിവ് ഉണ്ടാക്കുകയല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്നും, കുറ്റപത്രത്തില്‍ നിരവധി പാളിച്ചകളുണ്ടെന്നും അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി വിധി. പ്രോസിക്യൂഷന്‍ എന്നാല്‍ പോലീസാണ്. പോലീസിന്റെ ഭാഗത്തുനിന്ന് എന്തെല്ലാം വീഴ്ചകളുണ്ടായെന്ന് എല്ലാവര്‍ക്കുമറിയാം. കേസില്‍ തന്നെ മാറ്റണമെന്ന് പോലീസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പിന്നീട് ആഭ്യന്തരവകുപ്പില്‍നിന്ന് അക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടാകാത്തതിനാലാണ് തന്റെ അടുത്ത് തന്നെ പോലീസ് വന്നത്. പക്ഷേ, കേസിലെ കുറ്റപത്രം അപ്രൂവ് ചെയ്തത് താനല്ലെന്നും ലതാ ജയരാജ് പറഞ്ഞു. 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉന്നയിച്ച സംശങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പോലീസ് അവഗണിക്കുകയാണ് ചെയ്തത്. കോടതിയില്‍ കുറ്റപത്രം നല്‍കിയ ശേഷമാണ് താന്‍ ഈ കേസില്‍ ഹാജരാകുന്നതെന്നും തനിക്ക് ആവുന്നവിധം തന്റെ മുന്നിലുണ്ടായിരുന്ന എല്ലാ തെളിവുകളും കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 

വാളയാര്‍ കേസിലെ കോടതി വിധിയില്‍ തന്നെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയനേതാക്കളോട് ഒന്നും പറയാനില്ലെന്നും ലതാ ജയരാജ് വ്യക്തമാക്കി. 

Content Highlights: walayar rape case; public prosecutor latha jayaraj blames police investigation 

 

PRINT
EMAIL
COMMENT
Next Story

വന്നത് ബാധ്യത തീര്‍ക്കാന്‍, ശമ്പളത്തില്‍നിന്നെടുത്ത് ബിസ്കറ്റ് പോലും വാങ്ങിയിട്ടില്ല- പി വി അന്‍വര്‍

ബാധ്യതകള്‍ തീര്‍ക്കുന്നിന്റെ ഭാഗമായാണ് പശ്ചിമാഫ്രിക്കയില്‍ എത്തിയതെന്ന് .. 

Read More
 

Related Articles

'മക്കൾക്ക് നീതി വേണം'; തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ
News |
Movies |
സാംസ്‌കാരിക കേരളം ഇടപെടണം; വാളയാര്‍ പെണ്‍കുട്ടികള്‍ക്കായി ചലച്ചിത്രമേളയില്‍ നീതി സമരം
Women |
ഇങ്ങനെ സംഭവിക്കുമെന്നറിഞ്ഞിരുന്നെങ്കില്‍ ഈ നരകത്തിലേക്ക് ഞാനവരെ കൂട്ടില്ലായിരുന്നു; വാളയാറിലെ അമ്മ
Crime Beat |
വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു
 
  • Tags :
    • Walayar Case
    • Walayar Rape Case
More from this section
pv anvar
വന്നത് ബാധ്യത തീര്‍ക്കാന്‍, ശമ്പളത്തില്‍നിന്നെടുത്ത് ബിസ്കറ്റ് പോലും വാങ്ങിയിട്ടില്ല- പി വി അന്‍വര്‍
amit shah
ഡോളര്‍-സ്വര്‍ണ്ണക്കടത്ത് വിഷയങ്ങളില്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി അമിത് ഷാ;കോണ്‍ഗ്രസിന് വിമര്‍ശം
covid 19
2100 പേര്‍ക്ക് കോവിഡ്; 4039 പേര്‍ രോഗമുക്തി നേടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.04
joseph kariyil
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: സര്‍ക്കാരിനെ വിമര്‍ശിച്ച് ലത്തീന്‍ സഭ
palarivattom bridge
പാലാരിവട്ടം പാലം തുറന്നു; തൊഴിലാളികള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രിയും ജി. സുധാകരനും
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.