വി.ഡി സതീശന്റെ വാക്കുകള്‍
- ലൈഫ് മിഷനിലെ 20 കോടി പദ്ധതിയില്‍ നാലര കോടിയല്ല, 9.25 കോടിയാണ് ക്രമക്കേട്. പാവങ്ങളുടെ ലൈഫ് മിഷന്‍ പദ്ധതി കൈക്കൂലി മിഷനാക്കി മാറ്റി. 9.25 കോടി എന്നത് കൈക്കൂലി കണക്കില്‍ ദേശീയ റെക്കോര്‍ഡ്.
- ഒരു പ്രോജക്ടില്‍ 46 ശതമാനം കൈക്കൂലിയെന്നത് ദേശീയ റെക്കോര്‍ഡ്
- നാലര കോടിക്ക് പുറമെ ബാക്കി അഞ്ച് കോടി നല്‍കിയത് ബെവ്ക്യൂ ആപ്പിലെ സ്ഖാവിന്. ലൈഫ് മിഷന്‍ കമ്മീഷനില്‍ ബെവ്ക്യൂ ആപ് സഖാവിന്റെ ബന്ധം അറിയണം.
- മുഖ്യമന്ത്രി കുഴപ്പമില്ലെന്ന് പറഞ്ഞ് പത്രസമ്മേളനം നടത്തുമ്പോള്‍ തൊട്ടടുത്ത് കസ്റ്റംസ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നു.മുഖ്യമന്ത്രി ഒന്നും അറിയുന്നില്ലെന്നാണ് പറയുന്നത്.
- സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്
- മുഖ്യമന്ത്രിയുടെ ഓഫീസ് ആര്‍ക്കും ഞൊടിയിടയില്‍ വരുതിയിലാക്കാന്‍ പറ്റുന്ന ഓഫീസായി അധപതിച്ചു.
- എല്ലാം അറിയാവുന്ന ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അത് എല്ലാ മന്ത്രിമാരും ദുഷ്ടനെന്നും, വഞ്ചകനെന്നുമെല്ലാം സ്ഥാനപ്പേരിട്ട് വിളിക്കുന്ന ശിവശങ്കറിന്റെ തലയില്‍ കൊണ്ടിട്ടു
- 'മാര്‍ച്ച് നാലിന് സ്വര്‍ണക്കടത്തിനേക്കുറിച്ചും അതു മൂലമുണ്ടാകുന്ന നികുതി ചോര്‍ച്ചയേക്കുറിച്ചും നിയമസഭയില്‍ സംസാരിച്ചപ്പോള്‍ സ്വര്‍ണക്കടത്തിനൊപ്പം കേരളത്തില്‍ ഒരു അധോലോകം വളര്‍ന്നു വരുന്നത് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സ്വര്‍ണക്കടക്കടത്തിന്റെ ആസ്ഥാനം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് അന്നറിയില്ലായിരുന്നു.
മന്ത്രി കെ.ടി. ജലീലും ബഹുമാന്യനാണ്. ബൂര്‍ഷ്വ വിദേശ നിയമങ്ങള്‍ തള്ളിക്കളഞ്ഞ് വാട്സ്ആപ്പ് വഴി ബദല്‍ ഉണ്ടാക്കിയ വീരപുരുഷനാണ്. വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്ന് സഹായം കൈപ്പറ്റി മലപ്പുറത്ത് സക്കാത്തെന്ന് പറഞ്ഞു കൊടുത്തു. ചോദ്യം ഉന്നയിച്ചപ്പോള്‍ വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ ടെന്‍ഡര്‍ തുക അദാനി ഗ്രൂപ്പിന് ചോര്‍ത്തിക്കൊടുത്തു.
നട്ടുച്ചയ്ക്ക് ഇരുള്‍ പരക്കുകയും തെരുവുകളില്‍ കുറുക്കന്മാര്‍ ഓരിയിട്ട് നടക്കുകയും തലയില്ലാത്ത സിംഹങ്ങള്‍ അലഞ്ഞു നടക്കുകയും കല്ലറകള്‍ തുറന്ന പ്രേതങ്ങള്‍ ഇറങ്ങി നടക്കുകയും പകല്‍ സമയം മുഴുവന്‍ കൂമന്മാര്‍ മൂളുകയും ചെയ്യുന്ന കെട്ട കാലത്തേക്കുറിച്ച് ഷേക്സ്പിയര്‍ പറയുന്നുണ്ട്.
കമ്മീഷന്‍ ഏജന്റുമാരും അവതാരങ്ങളും ഇടനിലക്കാരും മൂന്നാമന്മാരും ഈ സെക്രട്ടേറിയറ്റില്‍ കൂടി അധികാരത്തിന്റെ ഇനാഴികളില്‍ കൂടി അലഞ്ഞു നടക്കുന്ന കെട്ട കാലമാണിത്. ആ അപശകുനമാണിപ്പോള്‍ കാണാന്‍ സാധിക്കുന്നത്. അന്യന്റെ ശബ്ദം സംഗീതമാക്കണമെന്ന് പറഞ്ഞ ആളാണ് മാര്‍ക്സ്. എന്നാല്‍ സ്വന്തം ശബ്ദം മറ്റുള്ളവരുടെ മേലെ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്.' സതീശന്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..