വസന്ത വിഹാർ ഹോട്ടൽ, പ്രതീകാത്മക ചിത്രം | Photo: Screengrab, മാതൃഭൂമി
കൊച്ചി: കൊച്ചി പറവൂരിലെ വെജിറ്റേറിയൻ ഹോട്ടലായ വസന്ത വിഹാറിൽ മസാല ദോശയിൽ തേരട്ട കണ്ടെത്തിയ സംഭവത്തിൽ കർശന നടപടിയെന്ന് നഗരസഭ അധ്യക്ഷ വി.എ. പ്രഭാവതി. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും എല്ലാ കടകളിലും ദിവസവും പരിശോധന നടത്താറുണ്ടെന്നും പ്രഭാവതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
'എല്ലാ കടകളിലും എല്ലാദിവസങ്ങളിലും പരിശോധന നടത്താറുണ്ട്. വൃത്തിയുമായി ബന്ധപ്പെട്ട് നിർദേശങ്ങളും നൽകാറുണ്ട്. എന്നാൽ തേരട്ട കിട്ടിയ സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സംഭവം അറിഞ്ഞ ഉടൻ തന്നെ കട അടക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ട്' പ്രഭാവതി കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാവിലെ പത്ത് മണിയോടു കൂടിയായിരുന്നു സംഭവം. മസാല ദോശ ഓർഡർ ചെയ്ത മാഞ്ഞാലി സ്വദേശികളായ കുടുംബത്തിന് മുമ്പിലേക്കാണ് മസാല ദോശയെത്തുന്നത്. എന്നാൽ മസാലയ്ക്കുള്ളിൽ നിന്ന് തേരട്ടയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പരാതിപ്പെടുകയായിരുന്നു. പിന്നാലെ പറവൂർ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. വൃത്തിഹീനമായ അടുക്കള, പാകം ചെയ്യുന്നയിടങ്ങൾ വൃത്തിഹീനമായിക്കിടക്കുന്നു, ദോശമാവ് ഉൾപ്പെടെ സൂക്ഷിക്കുന്നത് മോശം പാത്രങ്ങളിൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നഗരസഭ ആരോഗ്യവിഭാഗം കണ്ടെത്തുകയായിരുന്നു.
നേരത്തെ പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എഴുപതോളം പേർ ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വസന്തബിഹാറിൽ നിന്ന് തേരട്ടയെ കണ്ടെത്തിയത്.
Content Highlights: vasantha vihar hotel shut down after found Millipede in masala dosa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..