എം.വി. ഗോവിന്ദൻ, വന്ദേഭാരത്, പി.എ. മുഹമ്മദ് റിയാസ് | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: കേരളത്തിനുള്ള വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ഔദാര്യമല്ല, മലയാളികളുടെ അവകാശമാണെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അവകാശത്തിന് അനുസരിച്ച് കേരളത്തിന് ട്രെയിനുകള്‍ ലഭിക്കുന്നില്ല. മറ്റുസംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതുപോലെ ട്രെയിനുകള്‍ കേരളത്തിന് നല്‍കുന്നില്ല. കേന്ദ്രത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായി ട്രെയിന്‍ വരുന്നത് കൊണ്ടാണ് കേരളത്തിലെ ബി.ജെ.പിക്ക് അത് ആഘോഷമായി തോന്നുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാലം ആഗ്രഹിക്കുന്ന പദ്ധതിയാണ് കെ റെയില്‍. ഭാവി തലമുറ ആഗ്രഹിക്കുന്ന പദ്ധതിയാണ്. വന്ദേഭാരത് സില്‍വര്‍ലൈനിന് ബദലാകില്ല. കേരളത്തിലേക്ക് പുതിയ ട്രെയിന്‍ വരുന്നത് സന്തോഷകരമായ കാര്യമാണ്. വളരെ വൈകിയാണ് ഒരു പുതിയ ട്രെയില്‍ കിട്ടിയത്. എന്നാല്‍, പുതിയ ട്രെയിന്‍ വന്നു, അതുകൊണ്ട് എല്ലാമായയെന്ന പ്രചരണം ശരിയല്ല. കൃത്രിമമായി സന്തോഷം പ്രചരിപ്പിക്കാനുള്ള ശ്രമത്തിനുപിന്നില്‍ ചില താത്പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഗോവിന്ദന്‍ മാഷ് പറഞ്ഞത് വളരേ ശരിയായ കാര്യമാണ്. റെയില്‍വേ ലൈനിലെ വളവുകള്‍ നിവര്‍ത്താന്‍ ചുരുങ്ങിയത് പത്ത് മുതല്‍ 20 വര്‍ഷം വരെ എടുക്കുമെന്നാണ് പലരും പറയുന്നത്. അതൊരു യാഥാര്‍ഥ്യമാണ്. സില്‍വര്‍ലൈന്‍ വന്നാല്‍ വളരേ വേഗത്തില്‍ കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് എത്താന്‍ സാധിക്കും. വളവുകള്‍ നിവര്‍ത്തിയാല്‍ വന്ദേഭാരത് ട്രെയിന്‍ ഓടുന്നതിനേക്കാള്‍ വേഗത്തില്‍ സില്‍വര്‍ലൈനില്‍ എത്താന്‍ സാധിക്കും. അതാണ് ഗോവിന്ദന്‍ മാഷ് പറഞ്ഞ, കുടുംബശ്രീയിലുള്‍പ്പടെയുള്ളവര്‍ക്ക് ഒറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് അപ്പം കൊണ്ടുപോയി വിറ്റ് തിരിച്ച് പെട്ടെന്ന് തന്നെ എത്താന്‍ പറ്റുന്ന സാഹചര്യമുണ്ടാവും. വന്ദേഭാരത് ട്രെയിനില്‍ പോയാല്‍ അപ്പം കേടാവും എന്ന് മാഷ് പറഞ്ഞത് വളരെ ശരിയാണ്, വസ്തുതയാണ്', മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ബോഗികള്‍ പലതും തുരുമ്പ് പിടിച്ചുകിടക്കുകയാണ്. ചില ട്രെയിനില്‍ കയറുമ്പോള്‍ ടെറ്റനസിന്റെ സൂചികൂടി അരയില്‍വെക്കണമെന്നാണ് എന്നോട് ഒരു സുഹൃത്ത് പറഞ്ഞത്. ആ നിലയിലാണ് ചില ബോഗികള്‍. കേരളത്തിന് നല്ല ട്രെയിനുകളും ബോഗികളും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: vande bharat mv govindan master pa muhammed riyas silverline k rail appam controversy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..