വി.മുരളീധരൻ, ബ്രഹ്‌മപുരത്തെ തീപ്പിടുത്തത്തിൽ നിന്ന് | ഫോട്ടോ: PTI, മാതൃഭൂമി
തൃശൂര്‍: കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പിരിച്ചുവിടണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. നടപടി ഉണ്ടായില്ലെങ്കില്‍ ജനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
'ബ്രഹ്മപുരം തീപിടുത്തം പത്ത് ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി ഒരക്ഷരം ഉരിയാടുന്നില്ല. ദുരന്തം വരുമ്പോള്‍ ഓടിയൊളിക്കുകയാണ് മുഖ്യമന്ത്രി.' വൈക്കം വിശ്വന്റെ മരുമകന് അഴിമതി നടത്താന്‍ കൂട്ടുനിന്നതിന്റെ ജാള്യതയാകും പിണറായി വിജയനെന്നും വി.മുരളീധരന്‍ പറഞ്ഞു.
'കര്‍ണാടകയില്‍ നിന്ന് ഒഴിവാക്കിയ കമ്പനിക്ക് കൊച്ചി കോര്‍പ്പറേഷന്റെ മാലിന്യ സംസ്‌കരണ കരാര്‍ എങ്ങനെ കിട്ടിയെന്ന് സിപിഎം പറയണം. കൊച്ചിയെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷങ്ങളില്‍ കേന്ദ്രം അനുവദിച്ച കോടികള്‍ എന്ത് ചെയ്‌തെന്നും മാറി മാറി ഭരണം നടത്തിയവര്‍ വ്യക്തമാക്കണം. ബ്രഹ്‌മപുരത്തേക്ക് കേന്ദ്രം ഉടനടി വ്യോമസേനയെ അയച്ചിരുന്നു'. കേന്ദ്ര പരിസ്ഥിതി, ആരോഗ്യ, നഗരവികസന മന്ത്രിമാരെ സ്ഥിതി ധരിപ്പിക്കുമെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.
Content Highlights: brahmapuram, waste plant fire, v muraleedharan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..