വി.ഡി. സതീശൻ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: സംസ്ഥാനത്ത് പോലീസ് ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചു തകര്‍ത്തിട്ടും കേസുകള്‍ എടുക്കുന്നില്ല. കോണ്‍ഗ്രസുകാരന്റെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ എടുത്തത് ജാമ്യം ലഭിക്കുന്ന കേസാണ്. തന്നെ കൊല്ലുമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കുന്നു. സിപിഎമ്മുകാര്‍ ഗാന്ധി പ്രതിമയുടെ തലവെട്ടിയെടുത്തിട്ടും സംസ്ഥാനത്തെ സാംസ്‌കാരിക നായകര്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരായി ആദ്യം നിലപാടെടുക്കുന്നത് താനായിരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പഞ്ഞു. വിമാനത്തില്‍നിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങിയ ശേഷമാണ് യൂത്ത്കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറും പറഞ്ഞതിന്റെ ദൃശ്യങ്ങള്‍ എല്ലാവരുടെയും കൈകളിലുണ്ട്. സിപിഎം നേതാക്കള്‍ ഈ വിഷയത്തില്‍ അഭിപ്രായം മാറ്റിപറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ മാറ്റിപ്പറയുന്നത്.
വിമാനത്തിലായായും ട്രെയിനിലായാലും പ്രതിഷേധം ഒരുപോലെ തന്നെയാണ്. ട്രെയിനില്‍ യാത്രചെയ്ത മന്ത്രിയുടെ തലയില്‍ കരിയോയില്‍ ഒഴിച്ച പാര്‍ട്ടിയല്ലേ സിപിഎം? ട്രെയിനിലാകാം, പ്ലെയിനില്‍ പറ്റില്ലേ? എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് രണ്ട് പേരെ വിമാനത്തില്‍ ഉന്തിയിടാം. കേസെടുത്തിട്ടില്ലല്ലോ? ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട് കൊടുത്തത് കണ്ണൂര്‍കാരനാണ്. അതിനെതിരേ പരാതി കൊടുത്തിട്ടുണ്ട്. അതിന്‍ന്മേല്‍ ജില്ലാ ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് തെറ്റാണെന്നത് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: V D satheesan on Flight row
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..