വി. അബ്ദുറഹ്മാൻ | Photo: Mathrubhumi
തിരുവനന്തപുരം: പാവപ്പെട്ടവന് ക്രിക്കറ്റ് കളികാണേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്. ടിക്കറ്റ് ചാര്‍ജ് വര്‍ധനയെ കുറിച്ചാണ് പറഞ്ഞതെന്നും വിവാദം തെറ്റിദ്ധാരണയുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവന് കളി കാണേണ്ട എന്നല്ല', അസോസിയേഷന് ഇത്രയധികം ടിക്കറ്റ് ചാര്‍ജ് ഈടാക്കുമ്പോള്‍ സാധാരണക്കാര്‍ കളികാണേണ്ട എന്നായിരിക്കും അവര്‍ ഉദ്ദേശിക്കുന്നത് എന്നാണ് ഞാന്‍ പറഞ്ഞത്- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദ നികുതി കുത്തനെ കൂട്ടിയ വിമര്‍ശനങ്ങളോട് പ്രതികരിക്കുമ്പോഴാണ് പട്ടിണി കിടക്കുന്നവന് കളി കാണാന്‍ പോവേണ്ട എന്ന് മന്ത്രി പറഞ്ഞത്. ഇത് മന്ത്രിക്കെതിരെ വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ക്രിക്കറ്റ് മത്സരത്തിന് ഏര്‍പ്പെടുത്തിയ വിനോദനികുതി കുറയ്ക്കാനാവില്ലെന്ന് വ്യക്തമാക്കിയ അബ്ദുറഹിമാന്, നികുതി കുറച്ചാലും അതിന്റെ ആനുകൂല്യം സാധാരണക്കാരന് കിട്ടില്ലെന്നും അന്ന് പറഞ്ഞിരുന്നു.
'നാട്ടില്‍ അമിതമായ വിലക്കയറ്റമാണ് അതുകൊണ്ട് ടിക്കറ്റ് നിരക്ക് കുറച്ചുകൊടുക്കണം എന്നൊരു വാദം കേട്ടു. അങ്ങനെ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോവണ്ട!' എന്നായിരുന്നു വിവാദത്തിനിടയാക്കിയ അദ്ദേഹത്തിന്റെ വാക്കുകള്‍.
Content Highlights: v abdurahiman, india-srilank match karyavattom, cricket match ticket rate
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..