എ.കെ.ബാലൻ| ഫൊട്ടൊ:അരുൺ കൃഷ്ണൻകുട്ടി മാതൃഭൂമി
തിരുവനന്തപുരം: ജലീലിനെ നശിപ്പിക്കുക എന്നുളളത് യു.ഡി.എഫിന്റേയും മുസ്ലീംലീഗിന്റെയും ലക്ഷ്യമാണെന്ന് മന്ത്രി എ.കെ.ബാലന്‍. ജലീല്‍ മതഗ്രന്ഥം സ്വീകരിച്ചതില്‍ തെറ്റില്ലെന്നും ബാലന്‍ പറഞ്ഞു.
സുപ്രീംകോടതി മാര്‍ഗനിര്‍ദേശം ഉളളതുകൊണ്ടാണ് ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ ജലീല്‍ പുറത്തുപറയാത്തത്. ജലീല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ സംരക്ഷിക്കില്ല. ഇ.ഡിയുടെ നപടി രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം സര്‍ക്കാരിന്റേതല്ല. മാര്‍ക്കുദാന വിവാദത്തില്‍ ജലീലിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും എ.കെ.ബാലന്‍ ചൂണ്ടിക്കാട്ടി. 'ജലീല്‍ ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ മന്ത്രിയാണ്, വഖഫിന്റെ മന്ത്രിയാണ്. ഖുറാന്‍ ഒരു നിരോധിതഗ്രന്ഥമല്ല.' ബാലന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റില്‍ കെ.ടി.ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ജലിലീന് പിന്തുണയുമായി മന്ത്രിമാര്‍ രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: UDF and the Muslim League are aiming to destroy Jaleel says A.K.Balan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..