കൈയേറ്റ ശ്രമത്തിന്റെ ദൃശ്യങ്ങൾ. photo: mathrubhumi news|screen grab
കോട്ടയം: കോടതി ഉത്തരവ് നല്‍കാനെത്തിയ പാലാ കുടുംബക്കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പൂഞ്ഞാര്‍ തെക്കേക്കര കിഴക്കേത്തോട്ടം ജെയിംസ് ലൂക്കോസ് (60), മകന് നിഹാല്‍ (24) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ വെള്ളിയാഴ്ച വൈകീട്ടാണ് പോലീസ് അറസ്റ്റുചെയ്തത്.
കോടതി ഉത്തരവ് നല്‍കാനായി വ്യാഴാഴ്ച ജെയിംസിന്റെ വീട്ടിലെത്തിയ പാലാ കുടുംബക്കോടതി പ്രോസസ് സര്‍വര്‍ പ്രവിത്താനം ചീങ്കല്ലേല്‍ കെ.വി.റിന്‍സിയെ ജെയിംസും മകന് നിഹാലും ചേര്‍ന്ന് കൈയേറ്റം ചെയ്യുകയായിരുന്നു. തന്നെ കല്ലുകൊണ്ട് ആക്രമിച്ചെന്നും തിരിച്ചറിയല്‍ കാര്‍ഡ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും റിന്‍സി പോലീസില്‍ മൊഴി നല്‍കിയിരുന്നു.
പൂഞ്ഞാര്‍ സ്വദേശിനിയായ യുവതിയുടെയും തലയോലപ്പറമ്പ് സ്വദേശിയായ യുവാവിന്റെയും വിവാഹ മോചന കേസുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും വനിതയെ ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
content highlights: two arrested for assaulting family court employee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..