-
മൂന്നാർ: ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിൽ ഇന്ന് ഉച്ചവരെയുള്ള തിരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടത്തി. ഇതിൽ രണ്ടുപേർ കുട്ടികളാണ്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി.
നബിയ (12), ലക്ഷണശ്രീ (10), സുമതി (50) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ഇതിൽ ഏഴുപേർ കുട്ടികളാണെന്ന് ദേവികുളം സബ്കളക്ടർ പ്രേം കൃഷ്ണൻ അറയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ആറാം ദിവസവും തിരച്ചിൽ തുടരുകയാണ്. മൂന്ന് കിലോമീറ്റർ മുകളിൽ നിന്നുണ്ടായ ഉരുൾ പെട്ടിമുടി പുഴയിലാണ് പതിച്ചത്. ഇവിടെയും പുഴ ചെന്നുചേരുന്ന ഇടങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..