1. തോമസ് കെ തോമസ് 2. പി.സി ചാക്കോ | Photo - Mathrubhumi archives
ന്യൂഡൽഹി: എന്‍.സി.പിയില്‍ സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയ്‌ക്കെതിരെ പടയൊരുക്കം. സീനിയര്‍ നേതാക്കളെ പരിഗണിക്കാതെ പി.സി ചാക്കോ ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ കണ്ടു. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന ഉറപ്പ് ദേശീയ നേതൃത്വം നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് കെ തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കോൺഗ്രസിൽ നിന്ന് വന്ന ആളുകൾ എൻസിപിയെ ഹൈജാക്കു ചെയ്യുന്നു എന്നാണ് പ്രധാന ആരോപണം. പി.സി ചാക്കോ നേതൃത്വത്തിൽ വലിയൊരു സംഘം അതിനായി പ്രവർത്തിക്കുന്നു. മണ്ഡലം കമ്മിറ്റികളിൽ പോലും കോൺഗ്രസിൽനിന്ന് വന്ന ആളുകൾക്ക് കൂടുതൽ പരിഗണന നൽകുന്നു. ബോർഡ് - കോർപ്പറേഷൻ സ്ഥാനങ്ങളിൽ കൂടുതലായി കോൺഗ്രസിൽ നിന്ന് എൻസിപിയിലെത്തിയ ആളുകൾക്ക് പരിഗണന നൽകുന്നു. എന്ത് തീരുമാനമാണെങ്കിലും പിസി ചാക്കോയും അദ്ദേഹത്തിന്റെ അടുത്ത ആളുകളും മാത്രമാണ് എടുക്കുന്നത്. നേരത്തെ മുതൽ എൻസിപിയിൽ ഉള്ള ആരേയും അതിൽ പങ്കെടുപ്പിക്കുന്നില്ലെന്നും പിസി ചാക്കോയ്ക്കെതിരെ ആരോപണമുണ്ട്.
ദേശീയ നേതൃത്വവുമായി ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്തുവെന്നും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്നും തോമസ് കെ തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
തോമസ് ചാണ്ടിയുടെ കൂടെനിന്ന് കഴിഞ്ഞ 15 വർഷമായി എൻസിപിക്ക് വേണ്ടി പ്രവർത്തിച്ചു വരുന്ന ആളാണ് താൻ. ഒരുപാട് കഷ്ടപ്പെട്ടാണ് കുട്ടനാട് സീറ്റ് തിരിച്ചു പിടിച്ചത്. അത് ആരും വിലകുറച്ചു കാണരുത്. പുതിയ ആളുകളുടെ ചില ധാരണകള്‍ തെറ്റാണ്. പലരുടേയും ശൈലി മാറണം. പാർട്ടിയിൽ മാനസികമായി ബുദ്ധിമുട്ട് നേരിട്ട സന്ദർഭങ്ങളുണ്ടായി. എല്ലാം ദേശീയ നേതൃത്വവുമായി ചർച്ച ചെയ്തു. പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് ഉറപ്പു നൽകിയതായി ദേശീയ നേതൃത്വം ഉറപ്പു നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മാണി സി കാപ്പൻ തിരിച്ചു വരുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, അങ്ങനെ ആർക്കും വന്ന് പോകാവുന്ന പാർട്ടിയല്ല എൻസിപി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിജെപിയിൽ പോയാലും എൻസിപിയേക്ക് ഇല്ല എന്നാണ് മാണി സി കാപ്പൻ എന്നോട് പറഞ്ഞത്. പിന്നെ എങ്ങനെയാണ് കാപ്പൻ തിരിച്ചു വരുമെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: Thomas k thomas mla meet national leaders
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..