പ്രതീകാത്മക ചിത്രം | Mathrubhumi archives
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ എലിയുടെ കടിയേറ്റ രോഗിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തതായി ആരോപണം. പൗഡിക്കോണം സ്വദേശിയായ അമ്പത്തെട്ടുകാരി ഗിരിജകുമാരിയുടെ കാലിലാണ് കഴിഞ്ഞ ശനിയാഴ്ച എലി കടിച്ചത്.
തീവ്രപരിചരണ വിഭാഗമായ യെല്ലോ സോണിൽ ഡയാലിസിസിനുശേഷം നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് സംഭവം. ഗിരിജകുമാരിയുടെ കാലിലെ രണ്ടു വിരലുകളിലാണ് എലി കടിച്ചത്. വിരലുകളുടെ നഖവും അതിനുചേർന്നുള്ള മാംസവും എലി കടിച്ചെടുത്തിരുന്നു. ഡ്യൂട്ടി നഴ്സ് എത്തി ഗിരിജയുടെ കൂടെയുണ്ടായിരുന്നവരെ വിവരമറിയിച്ചു. തുടർന്ന് ഗിരിജയെ പ്രിവന്റീവ് ക്ലിനിക്കിലെത്തിച്ചു.
ഡോക്ടർ പരിശോധിച്ചശേഷം പുലർച്ചെയോടെ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ട് തിരികെ വാർഡിലേക്ക് മാറ്റി. എലികടിയേറ്റ സംഭവം പുറത്തറിഞ്ഞതോടെയാണ് ഇവർക്ക് നിർബന്ധിത ഡിസ്ചാർജ് നൽകി വീട്ടിലേക്കയച്ചത്.
മെഡിക്കൽ കോളേജിലെ മാലിന്യനീക്കം നിലച്ചിട്ട് നാളുകളായി. ടോയ്ലറ്റുകളും വാർഡും ഉൾപ്പെടെ വൃത്തിയാക്കുന്നില്ലെന്നും ആരോപണമുണ്ട്.
Content Highlights: thiruvananthapuram medical college icu rat bite compelled discharge
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..