ഫീസ്‌ ഊരിയത്‌ രണ്ടുദിവസം മുൻപ്‌;മെഴുകുതിരിയിൽനിന്നു തീ പടർന്ന്‌ വീട് കത്തി, ഗൃഹനാഥനു ഗുരുതര പൊള്ളല്‍


1 min read
Read later
Print
Share

കത്തിനശിച്ച മുറി

ശ്രീകാര്യം: വീടിനു തീപിടിച്ച് ഗൃഹനാഥനു ഗുരുതരമായി പൊള്ളലേറ്റു. വൈദ്യുതിയില്ലാത്തതിനാൽ കത്തിച്ചുവെച്ച മെഴുകുതിരിയിൽ നിന്നാകാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനിൽ സോമ(71)നെയാണ് ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ബിൽ അടയ്ക്കാത്തതിനാൽ രണ്ട് ദിവസം മുൻപ് കെ.എസ്.ഇ.ബി. സോമന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു.

സോമൻ ഉറങ്ങുകയായിരുന്ന മുറിയിൽനിന്നു ശനിയാഴ്ച രാത്രി ഒരുമണിയോടെയാണ് തീ പടർന്നത്.

മുറിയിലെ സാധനങ്ങളും കത്തിനശിച്ചു. തീപിടിച്ച ജനൽ, തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന സോമന്റെ ഭാര്യ അമ്പിളിയുടെ ദേഹത്ത് വീണപ്പോഴായിരുന്നു മറ്റുള്ളവർ തീപിടിച്ചത് അറിഞ്ഞത്. അപ്പോഴേക്കും വീട് മുഴുവൻ പുക നിറഞ്ഞിരുന്നു. സോമന്റെ നിലവിളി കേട്ട മക്കളും അയൽവാസികളും ചേർന്നാണ് ഇയാളെ പുറത്തെത്തിച്ചത്. 60 ശതമാനം പൊള്ളലേറ്റ സോമൻ മെഡിക്കൽ കോളേജ് ബേൺ ഐ.സി.യു.വിലാണ്‌. കഴക്കൂട്ടം അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

Content Highlights: the house caught fire due to the fire from the candle, and the householder suffered serious burns.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sabu m jacob arikomban

1 min

തമിഴ്‌നാടിന് ആത്മബന്ധമില്ല, നടന്നതെല്ലാം പ്രഹസനം, അരിക്കൊമ്പന്റെ ജീവന്‍ അപകടത്തില്‍ - സാബു

May 30, 2023


Saji Cheriyan

1 min

'ന്യായമായ ശമ്പളം നല്‍കുന്നുണ്ട്, പിന്നെന്തിന് ഈ നക്കാപിച്ച?'; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

May 29, 2023


UDF-LDF

3 min

9,9,1: ഉപതിരഞ്ഞെടുപ്പില്‍ UDF ന് രണ്ട് സീറ്റ് നേട്ടം, LDF ന് മാറ്റമില്ല,BJP ക്ക് ഒരു സീറ്റ് പോയി

May 31, 2023

Most Commented