കത്തിനശിച്ച മുറി
ശ്രീകാര്യം: വീടിനു തീപിടിച്ച് ഗൃഹനാഥനു ഗുരുതരമായി പൊള്ളലേറ്റു. വൈദ്യുതിയില്ലാത്തതിനാൽ കത്തിച്ചുവെച്ച മെഴുകുതിരിയിൽ നിന്നാകാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനിൽ സോമ(71)നെയാണ് ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ബിൽ അടയ്ക്കാത്തതിനാൽ രണ്ട് ദിവസം മുൻപ് കെ.എസ്.ഇ.ബി. സോമന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു.
സോമൻ ഉറങ്ങുകയായിരുന്ന മുറിയിൽനിന്നു ശനിയാഴ്ച രാത്രി ഒരുമണിയോടെയാണ് തീ പടർന്നത്.
മുറിയിലെ സാധനങ്ങളും കത്തിനശിച്ചു. തീപിടിച്ച ജനൽ, തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന സോമന്റെ ഭാര്യ അമ്പിളിയുടെ ദേഹത്ത് വീണപ്പോഴായിരുന്നു മറ്റുള്ളവർ തീപിടിച്ചത് അറിഞ്ഞത്. അപ്പോഴേക്കും വീട് മുഴുവൻ പുക നിറഞ്ഞിരുന്നു. സോമന്റെ നിലവിളി കേട്ട മക്കളും അയൽവാസികളും ചേർന്നാണ് ഇയാളെ പുറത്തെത്തിച്ചത്. 60 ശതമാനം പൊള്ളലേറ്റ സോമൻ മെഡിക്കൽ കോളേജ് ബേൺ ഐ.സി.യു.വിലാണ്. കഴക്കൂട്ടം അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
Content Highlights: the house caught fire due to the fire from the candle, and the householder suffered serious burns.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..