മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കും; രജിസ്‌ട്രേഷന്‍ ബുധനാഴ്ച മുതല്‍


3 min read
Read later
Print
Share

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ തിരികെ സംസ്ഥാനത്തെത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കുമെന്നും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19 അവലോകനയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പല സംസ്ഥാനങ്ങളിലായി നിരവധി മലയാളികള്‍ കുടുങ്ങിപ്പോയിട്ടുണ്ട്. വിദ്യാര്‍ഥികള്‍, ബിസിനസ് ആവശ്യത്തിന് പോയവര്‍, ബന്ധുക്കളെ കാണാന്‍ പോയവര്‍. ഇവരുടെ പലരുടെയും അവസ്ഥ വിഷമകരമാണ്. ഭക്ഷണം കൃത്യമായി കിട്ടാത്തവര്‍ പോലുമുണ്ട്. നേരത്തെ താമസിച്ച ഹോസ്റ്റലുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ഇറങ്ങേണ്ടി വന്നവരുണ്ട്. താല്ക്കാലിക ട്രെയിനിങ്ങിനും മറ്റും പോയവരാണ് ചിലര്‍, അങ്ങനെയുള്ളവരെ സംസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരും ഇതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് നോര്‍ക്ക അറിയിക്കും.'- മുഖ്യമന്ത്രി പറഞ്ഞു

തിരിച്ചുകൊണ്ടുവരാന്‍ പ്രഥമ പരിഗണന നല്‍കുന്ന വിഭാഗങ്ങള്‍

  • ഇതര സംസ്ഥാനങ്ങളില്‍ ചികിത്സാ ആവശ്യത്തിന് പോയവര്‍
  • ചികിത്സ കഴിഞ്ഞവര്‍
  • സംസ്ഥാനത്ത് വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്ത് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍
  • പഠനാവശ്യത്തിന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി പഠനം പൂര്‍ത്തീകരിച്ചവര്‍
  • പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയ്ക്കായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍.
  • തീര്‍ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവയ്ക്ക് പോയി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍
  • ലോക്ക്ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയരായ വിദ്യാര്‍ഥികള്‍
  • ജോലി നഷ്ടപ്പെട്ടതുകൊണ്ടോ, വിരമിച്ചതിനാലോ നാട്ടിലേക്ക് വരേണ്ടവര്‍.
'കൃഷിപ്പണിക്ക് അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയവരുണ്ട്. പ്രത്യേകിച്ച് കര്‍ണാടക കുടകില്‍. കുടകില്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി, വാഴ മുതലായ കൃഷി ചെയ്യുന്നവരുണ്ട്. വയനാട്. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍നിന്ന് കൃഷിപ്പണിക്ക് പോയി ധാരാളം പേര്‍ കുടകില്‍ കുടങ്ങിപ്പോയിട്ടുണ്ട്. വളരെ പാവപ്പെട്ടവരാണ് ഇങ്ങനെ ജോലിക്ക് പോകുന്നത്. അവരില്‍ ആദിവാസികളുമുണ്ട്. ഭക്ഷണത്തിന് പോലും ഇവര്‍ പ്രയാസം നേരിടുന്നുണ്ട്. കൈയില്‍ ഉള്ളതെല്ലാം തീര്‍ന്നു പണവുമില്ല. ഇങ്ങനെ പ്രയാസം രേിടുന്ന മുഴുവന്‍ പേരെയും ഘട്ടം ഘട്ടമാായി തിരികെ കൊണ്ടുവരും കര്‍ണാടകത്തില്‍ നിന്നു മാത്രമല്ല സമാന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ അകപ്പെട്ടവരെയും കൊണ്ടുവരും.ഇതിനുളള പദ്ധതി തയ്യാറാക്കാന്‍ കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെ'ന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരിച്ചു വരേണ്ടവര്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അവരെ തിരികെ കൊണ്ടുവരുമ്പോള്‍ ആരോഗ്യ പരിശോധന, സുരക്ഷ സംബന്ധിച്ച എല്ലാ മുന്‍കരുതുലും സ്വീകരിക്കും. അതിര്‍ത്തിയില്‍ ആരോഗ്യ വിഭാഗം ഇവരെ പരിശോധിക്കും. ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും.പ്രവാസികള്‍ വരുമ്പോള്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ ഇവരുടെ കാര്യത്തിലും ബാധകമായിരിക്കും.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ധാരാളം വഴികളുണ്ട് അതുകൊണ്ട് ഏതൊക്കെ വഴികളിലൂടെ ഇവരെ കൊണ്ടുവരണം എന്നതുകസംബന്ധിച്ച് സര്‍ക്കാര്‍ ക്രമീകരണം ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തിലുണ്ടാക്കുന്ന ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് 13 പേര്‍ക്കു കൂടി കോവിഡ്-19; കോട്ടയവും ഇടുക്കിയും റെഡ് സോണില്‍ | Read More..

സംസ്ഥാനത്ത് ആറ് ജില്ലകള്‍ റെഡ് സോണില്‍; ഹോട്ട്‌സ്പോട്ടുകളിലും മാറ്റം | Read More..

ലോക്ക്ഡൗണില്‍ കേരളത്തിനുണ്ടായത് 80,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം- മുഖ്യമന്ത്രി | Read More..

ഭാഗിക ലോക്ക്ഡൗണ്‍ മെയ് 15 വരെ തുടരണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനങ്ങളുടെ സവിശേഷത പരിഗണിക്കണം | Read More..

കഴുകി ഉപയോഗിക്കാവുന്ന മാസ്‌ക് ഉപയോഗിക്കുക, വലിച്ചെറിയുന്നത് അപരാധം- മുഖ്യമന്ത്രി | Read More..

നോര്‍ക്കയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് രണ്ടു ലക്ഷത്തിലധികം പ്രവാസികള്‍ | Read More..

തിരിച്ചുവരുന്ന പ്രവാസികളുടെ വിമാനക്കൂലി കേന്ദ്രം വഹിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു | Read More..

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കും; രജിസ്ട്രേഷന്‍ ബുധനാഴ്ച മുതല്‍ | Read More..

കോവിഡ് ബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി | Read More..

Content Highlights: The Chief Minister said that those stranded in other states will be returned to the state.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi

3 min

മത ചടങ്ങാക്കി മാറ്റി;ഇന്ന് പാര്‍ലമെന്റില്‍ നടന്നത് രാജ്യത്തിന് ചേരാത്ത പ്രവൃത്തികള്‍- മുഖ്യമന്ത്രി

May 28, 2023


Saji Cheriyan

1 min

'ന്യായമായ ശമ്പളം നല്‍കുന്നുണ്ട്, പിന്നെന്തിന് ഈ നക്കാപിച്ച?'; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

May 29, 2023


mb rajesh, modi

4 min

'ഫാസിസത്തിന്റെ അധികാരദണ്ഡ് പതിച്ചു, ജനാധിപത്യത്തിന്റെ (അ)മൃതകാലത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു'

May 28, 2023

Most Commented