
കാനം രാജേന്ദ്രൻ, സുകുമാരൻ നായർ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: എന്‍എസ്എസിനെ പോലുള്ള സമുദായ സംഘടനയെ ഉപദേശിക്കാന്‍ മാത്രം കഴിവുള്ളവരാണ് ഇടതുപക്ഷത്തെ നേതാക്കന്മാരെന്ന് ജി.സുകുമാരന്‍ നായര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് നന്ദി പറയുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
വളഞ്ഞ വഴിയില്‍ ഉപദേശിക്കാന്‍ നോക്കേണ്ടെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു കാനം.
സുകുമാരന്‍ നായര്‍ മറച്ചുവെക്കാന്‍ ആഗ്രഹിച്ച രാഷ്ട്രീയം പുറത്തുവന്നതാണ് തിരഞ്ഞെടുപ്പ് നാളിലെ പ്രസ്താവന. എന്‍എസ്എസിനെ കുറിച്ചും അതിന്റെ നിലപാടുകളെ കുറിച്ചും അറിയുന്ന ഒരു കോട്ടയംകാരന് എന്ന നിലയില്‍ അവര്‍ക്ക് സമദൂര നിലപാടാണ് എന്ന് എന്നോട് പറയുമെന്ന് കരുതുന്നില്ലെന്നും കാനം വ്യക്തമാക്കി.
കേന്ദ്ര മന്ത്രി വി.മുരളീധരനെതിരേയും കാനം രംഗത്തെത്തി. വി.മുരളധീരന് പ്രസ്താവന നടത്തുന്ന ഊര്‍ജം കേരളത്തിന് വാക്സിന് ലഭ്യമാക്കുന്നതിന് വിനിയോഗിച്ചിരുന്നെങ്കില്‍ കേരളം രക്ഷപ്പെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു. 50 ലക്ഷം ഡോസ് വാക്സിന് ആവശ്യപ്പെട്ടിട്ട് രണ്ടു ലക്ഷം മാത്രമാണ് ലഭിച്ചതെന്നും കാനം കുറ്റപ്പെടുത്തി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..