താരിഖ് അൻവർ | ഫോട്ടോ - സാബു സ്‌കറിയ
കൊച്ചി: ഭരണമുള്ള പാര്‍ട്ടിയിലേക്ക് പോകുന്നവരെ തടയാന്‍ കഴിയില്ലന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വി.എം. സുധീരന്റെ രാജി കാരണം പരിശോധിക്കും. പാര്‍ട്ടി നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും. ആവശ്യമെങ്കില്‍ സുധീരനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിയിലെ നിലവിലെ സ്ഥിതിഗതികളുടെ അവലോകനത്തിനും നേതൃതല ചര്‍ച്ചകള്‍ക്കുമായി എത്തിയതായിരുന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി.
പാര്‍ട്ടി വിട്ടുപോകാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എങ്ങനെ അവരെ തടയുമെന്ന് താരിഖ് അന്‍വര്‍ ചോദിച്ചു. നമുക്കവരെ തടയാനാകില്ല. പ്രതിപക്ഷ പാര്‍ട്ടിയുടെ ഭാഗമായി തുടരാന്‍ ചിലര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഭരണമുള്ള പാര്‍ട്ടിയിലേക്ക് പോകാന്‍ ശ്രമിക്കും. അത്തരത്തില്‍ ചിലര്‍ ഭരണപക്ഷ പാര്‍ട്ടിയിലേക്ക് പോയിട്ടുണ്ട്. അത് പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടുപോകുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. പാര്‍ട്ടി വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ താരിഖ് അന്‍വര്‍ പക്ഷേ, കൂടുതല്‍ ആളുകള്‍ പാര്‍ട്ടി വിടുന്ന സാഹചര്യം അടക്കമുള്ളവയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
വി.എം. സുധീരന്‍ രാജിവെച്ചതിന്റെ കാരണം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ കൂടിക്കാഴ്ച നടത്തും. മുതിര്‍ന്ന നേതാക്കളുടെ സഹകരണം ഉറപ്പാക്കണമെന്നാണ് ആഗ്രഹം. പരസ്പരമുള്ള സഹകരണത്തിന് നിര്‍ബന്ധിക്കാനാകില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
Content Highlights: Tariq Anwar on issues in Congress kerala unit


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..