പരിഭ്രാന്തനായ അരിക്കൊമ്പൻ കമ്പത്തെ പുളിമരത്തോട്ടത്തിൽ നിന്ന് കമ്പിവേലി പൊളിച്ച് പുറത്തുവരുന്നു | ഫോട്ടോ: ശ്രീജിത്ത് പി. രാജ്
കമ്പം: മിഷന്‍ അരിക്കൊമ്പനുമായി തമിഴ്‌നാട് വനംവകുപ്പ് മുന്നോട്ട്. മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘം ദൗത്യത്തിന് നേതൃത്വം നല്‍കും. ആനപിടിത്തത്തില്‍ വൈദഗ്ധ്യം നേടിയ ആദിവാസികളും ടീമിലുണ്ട്.
ഷെണ്‍മുഖ നദീതീരത്തുള്ള ഡാമിന് സമീപത്തുള്ള വനമേഖലയിലേക്ക് അരിക്കൊമ്പന്‍ കയറിപ്പോയെന്നാണ് ഏറ്റവും ഒടുവിലെ വിവരം. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. അരിക്കൊമ്പനെ കണ്ടെത്താനുള്ള ശ്രമം അവര്‍ തുടരുന്നു. ജനവാസമേഖലയില്‍ കാട്ടാനയെത്തിയാല്‍ പിടികൂടാനുള്ള നടപടികളുമായാണ് തമിഴ്‌നാട് വനംവകുപ്പിന്റെ ദൗത്യസംഘം മുന്നോട്ട് പോകുന്നത്.
ആനയെ പിടികൂടന്നതില്‍ വൈദഗ്ധ്യമുള്ള സംഘമാണ് മുതുമലയില്‍നിന്നെത്തിയത്. വെറ്റിനറി ഓഫീസര്‍ ഡോ. രാജേഷാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. ആദിവാസികളടക്കമുള്ള സംഘം ആനയെ കണ്ടെത്താന്‍ കാട്ടിനകത്തേക്ക് പോയിട്ടുണ്ട്. ആനയെ ഉള്‍കാട്ടിലേക്ക് കയറ്റുന്നതിനാണ് പ്രഥമ പരിഗണന.
ആന സ്വമേധയാ കാട്ടിലേക്ക് കയറിപ്പോകുമോയെന്ന് നിരീക്ഷിക്കും. ഇതുണ്ടായില്ലെങ്കില്‍ മാത്രമേ പിടികൂടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയുള്ളൂ. ജനവാസമേഖലയിലേക്കോ കൃഷിയിടങ്ങളിലേക്കോ എത്താതിരിക്കാനുള്ള നിരീക്ഷണം വനംവകുപ്പ് തുടരുന്നുണ്ട്. ജനവാസമേഖലയില്‍ എത്തിയാല്‍ മയക്കുവെടി വെക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങും. ഇതിനുള്ള തയ്യാറെടുപ്പും തമിഴ്‌നാട് വനംവകുപ്പ് നടത്തിയിട്ടുണ്ട്. ഉള്‍ക്കാട്ടിലേക്ക് കയറുകയാണെങ്കില്‍ മയക്കുവെടി വെക്കില്ല.
ശനിയാഴ്ച കമ്പത്ത് ഇറങ്ങിയ ആനയുടെ മുന്നില്‍പ്പെട്ട ബാല്‍ രാജ് എന്നയാളുടെ മരണം ചൊവ്വാഴ്ച രാവിലെ സ്ഥിരീകരിച്ചിരുന്നു. വാഹനത്തില്‍നിന്ന് നിലത്തുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാല്‍ രാജ് ചികിത്സയിലായിരുന്നു. കമ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാല്‍ രാജ് തേനി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണപ്പെടുന്നത്. മെഡിക്കല്‍ കോളേജില്‍ ശരിയായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: tamil nadu forest department mission arikkomban Cumbum team from muthumala adivasi tribes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..