സ്വപ്നയുടെ ഡിഗ്രി സർട്ടിഫിക്കറ്റ്, സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ അന്വേഷണവുമായി പോലീസ്. ഇതുമായി ബന്ധപ്പെട്ട് പോലീസ് മഹാരാഷ്ട്രയിലേക്ക് പോകും. ഡോ. അംബേദ്കർ സർവകലാശാലയിൽ പോയി നേരിട്ട് അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. ഈ മാസം തന്നെ പോലീസ് മഹാരാഷ്ട്രയിലേക്ക് പോകുമെന്നാണ് വിവരം.
സ്പെയ്സ് പാർക്കിൽ സ്വപ്ന സുരേഷ് ജോലി സമ്പാദിച്ചത് വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. കണ്ടോണ്മെന്റ് പോലീസാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിൽ സ്വപ്ന സ്പെയ്സ് പാർക്കിൽ നൽകിയത് മഹാരാഷ്ട്രയിലെ ബാബാസാഹേബ് അംബേദ്കർ ടെക്നിക്കൽ സർവകലാശാലയിലെ വ്യാജ സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തി. ഇത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് ഉറപ്പിക്കാനാണ് പോലീസ് ഇപ്പോൾ മഹാരാഷ്ട്രയിലേക്ക് പോകുന്നത്.
നേരത്തെ മഹാരാഷ്ട്രയിലെ സർവകലാശാലയിൽ നേരിട്ട് പോയി അന്വേഷിക്കാൻ പോലീസ് തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് കാരണം അത് വൈകിയിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ വന്നതോടെയാണ് നടപടികൾ വേഗത്തിലാക്കാൻ അന്വേഷണം സംഘം തീരുമാനിച്ചത്. വ്യാജമാണെന്ന് ഉറപ്പിച്ചതിന് ശേഷം ഇത് എങ്ങനെയാണ് നിർമ്മിച്ചത് എന്ന അന്വേഷണവും പോലീസ് നടത്തും.
സ്വപ്നതന്നെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു എന്ന വിലയിരുത്തലിലാണ് നിലവിൽ പോലീസ്. ഇത് ഉറപ്പു വരുത്താൻ വേണ്ടിയാണ് പോലീസ് സർവകലാശാലയിൽ നേരിട്ട് പോകുന്നത്.
Content Highlights: Swapna's fake degree certificate - investigation team go to Maharashtra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..