ബിഹാറിൽ അറസ്റ്റിലായ പ്രതികളെ കൊച്ചിയിലെത്തിച്ചപ്പോൾ | ഫോട്ടോ: Screengrab-Mathrubhumi News
കൊച്ചി: കോതമംഗലം മാനസ കൊലക്കേസില്‍ ബിഹാറില്‍ അറസ്റ്റിലായ പ്രതികളെ ആലുവ എസ്.പി ഓഫീസിലെത്തിച്ചു. സോനുകുമാര്‍ മോദി, മനേഷ്കുമാര്‍ വര്‍മ എന്നിവരെയാണ് ആലുവയിലെത്തിച്ചത്. ഇവരുടെ ഫോണുകളില്‍നിന്നാണ് നിര്‍ണായകമായ തോക്ക് പരിശീലന ദൃശ്യങ്ങള്‍ ലഭിച്ചത്.
കഴിഞ്ഞദിവസമാണ് രഖിലിന് തോക്ക് വിറ്റ സോനുകുമാര്‍ മോദിയെയും ഇടനിലക്കാരനായ ടാക്സി ഡ്രൈവര്‍ മനേഷ്കുമാര്‍ വര്‍മയെയും ബിഹാറില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം എസ്.ഐ മാഹീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ സാഹസികമായി പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ ശേഷം ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ തീരുമാനം.
Content Highlights: Suspects arrested at bihar in manasa case brought to kochi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..