• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

സ്പ്രിങ്ക്ളര്‍: പുതിയ അന്വേഷണ സമിതിയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് മാധവന്‍ നമ്പ്യാര്‍

Nov 25, 2020, 07:27 PM IST
A A A

മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പാടെ തള്ളിക്കളയാനാണോ പുതിയൊരു കമ്മീഷന്‍ എന്ന സംശയമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. മാധവന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാകുമെന്ന പേടിയും പുതിയ നീക്കത്തിന് പിന്നിലുണ്ടെന്ന് നിരീക്ഷണമുണ്ട്.

# കെ എ ജോണി
news
X

പ്രതീകാത്മക ചിത്രം | photo: screen grab/mathrubhumi news

ചെന്നൈ: സ്പ്രിങ്ക്‌ളര്‍ കരാറിനെക്കുറിച്ച് അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് ഈ ഇടപാടിനെക്കുറിച്ച് നേരത്തെ അന്വേഷിച്ച കമ്മീഷന്‍ ചെയര്‍മാന്‍ എം മാധവന്‍ നമ്പ്യാര്‍ പറഞ്ഞു. '' സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ഒന്നും പറയാനില്ല. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഇനിയിപ്പോള്‍ പുതിയ സമിതി ഇതേ കാര്യങ്ങള്‍ വീണ്ടും അന്വേഷിക്കുകയാണെങ്കില്‍ അങ്ങിനെയാവട്ടെ. ഞങ്ങള്‍ക്ക് ഇതില്‍ ഒരു അഭിപ്രായവുമില്ല. ഞങ്ങള്‍ക്ക് ആരുടെ സാക്ഷ്യപത്രവും ആവശ്യമില്ല. '' മാതൃഭൂമി ഡോട്ട്കോമിനോട് ടെലിഫോാണില്‍ സംസാരിക്കുകയായിരുന്നു മാധവന്‍ നമ്പ്യാര്‍.

റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ നിശിത വിമര്‍ശമുള്ളതുകൊണ്ടാണോ പുതിയ അന്വേഷണ സമിതിയെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ മാധവന്‍ നമ്പ്യാര്‍ വിസമ്മതിച്ചു. '' റിപ്പോര്‍ട്ട് പുറത്തു വിടേണ്ടത് സര്‍ക്കാരാണ്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ജനങ്ങള്‍ അറിയണമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനമാണ് അന്തിമം. '' പുതിയ അന്വേഷണ സമിതിയെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പഴയ അന്വേഷണ റിപ്പോര്‍ട്ട് നിരാകരിക്കുന്നതിനു തുല്ല്യമല്ലേ എന്ന ചോദ്യത്തിനും മാധവന്‍ നമ്പ്യാര്‍ മറുപടി പറഞ്ഞില്ല. '' ഞങ്ങളെ ഏല്‍പിച്ച ജോലി ഞങ്ങള്‍ പൂര്‍ത്തിയാക്കി. ഇതില്‍ ഇനിയിപ്പോള്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല. ''

റിപ്പോര്‍ട്ട് കൈമാറിയ ശേഷം മുഖ്യമന്ത്രിയുമായി അരമണിക്കൂറോളം സംസാരിച്ചിരുന്നെന്നും അദ്ദേഹം വളരെ സന്തോഷത്തോടെയാണ് പ്രതികരിച്ചതെന്നും മാധവന്‍ നമ്പ്യാര്‍ പറഞ്ഞു. അതിനു ശേഷം മുഖ്യമന്ത്രിയുമായി  സംസാരിച്ചിട്ടില്ലെന്നും മാധവന്‍ നമ്പ്യാര്‍ വ്യക്തമാക്കി. ജനങ്ങള്‍ സ്പ്രിങ്ക്ളര്‍ ഇടപാടും അന്വേഷണ റിപ്പോര്‍ട്ടും മറന്നു തുടങ്ങിയിരിക്കെ ഇക്കാര്യത്തില്‍ പുതിയൊരു അന്വേഷണ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പാടെ തള്ളിക്കളയാനാണോ പുതിയൊരു കമ്മീഷന്‍ എന്ന സംശയമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. മാധവന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാകുമെന്ന പേടിയും പുതിയ നീക്കത്തിന് പിന്നിലുണ്ടെന്ന് നിരീക്ഷണമുണ്ട്.
കേരള സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്ന സര്‍വ്വെ ( കിരണ്‍ - കേരള ഇന്‍ഫര്‍മേഷന്‍ ഒഫ് റെസിഡന്റ്സ്  - ആരോഗ്യം നെറ്റ്വര്‍ക്ക് ) നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങിയ അതേ പദ്ധതിയാണെന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു. കേരള ജനതയുടെ ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറുന്നുവെന്ന സിപിഎമ്മിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി വേണ്ടെന്നുവെച്ചത്. സ്പ്രിങ്ക്ളര്‍  കമ്മീഷന്‍ റിപ്പോര്‍ട്ട് കിരണ്‍ പദ്ധതിയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.  പത്ത് ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങളാണ് ഈ സര്‍വ്വെയിലൂടെ കേരള സര്‍ക്കാര്‍ ശേഖരിക്കുന്നത്. കിരണ്‍ പദ്ധതി നടപ്പാക്കാന്‍ മുന്‍കൈയ്യെടുത്ത മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനെയാണ് ആദ്യം  കമ്മീഷനില്‍ രണ്ടാമത്തെ അംഗമായി സര്‍ക്കാര്‍ നിയോഗിച്ചത്. രാജീവിനെ പിന്നീട് കോവിഡ് 19 വിഷയത്തില്‍ സര്‍ക്കാരിന്റെ ഉപദേഷ്ടാവാക്കിയതോടെയാണ് ഗുല്‍ഷന്‍ റായ് കമ്മീഷനിലേക്കെത്തിയത്.

ആറു മാസത്തോളം എടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്പ്രിങ്കളറുമായുള്ള ഇടപാടിന് പണം കൊടുക്കേണ്ടി വന്നിട്ടില്ലെന്നും തീര്‍ത്തും സൗജന്യ സേവനമായിരുന്നു അതെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ സംഗതി വിവാദമായതിനെത്തുടര്‍ന്ന് നിയമിച്ച അന്വേഷണക്കമ്മീഷനും  ഈ ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസ് നടത്തിപ്പിനും  മറ്റുമായി ലക്ഷങ്ങള്‍ സര്‍ക്കാരിന് ഇതിനകം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. അതിനു പിന്നിലെയാണ് ഇതേ കാര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ പുതിയ കമ്മീഷനെ നിയമിച്ചിരിക്കുന്നത്.

Content Highlights: Sprinklr investigation team Madhavan Nambiar

PRINT
EMAIL
COMMENT
Next Story

കെ. സുരേന്ദ്രന്റെ മകളെ ഫെയ്‌സ് ബുക്കിലൂടെ അധിക്ഷേപിച്ച സംഭവം പോലീസ് കേസെടുത്തു

കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളെ ഫെയ്‌സ് ബുക്കിലൂടെ .. 

Read More
 

Related Articles

സ്പ്രിംക്ലര്‍ കരാര്‍ മുഖ്യമന്ത്രി അറിയാതെ; വിവരങ്ങളുടെ നിയന്ത്രണം കമ്പനിക്ക് ലഭിച്ചു- വിദഗ്ധ സമിതി
News |
News |
സ്പ്രിംക്ലര്‍; ആദ്യ റിപ്പോര്‍ട്ട് സര്‍ക്കാരിനെതിരായപ്പോള്‍ പുതിയ കമ്മിറ്റിയെ വെച്ചതായി ചെന്നിത്തല
Kerala |
സ്‌പ്രിംക്ളർ കരാർ ഒപ്പിട്ടത് ശിവശങ്കർ മുൻകൈയെടുത്ത്
Kerala |
സ്‌പ്രിംക്ളർ കരാർ: നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണസമിതി
 
  • Tags :
    • Sprinkler
More from this section
K Surendran
കെ. സുരേന്ദ്രന്റെ മകളെ ഫെയ്‌സ് ബുക്കിലൂടെ അധിക്ഷേപിച്ച സംഭവം പോലീസ് കേസെടുത്തു
Athira death
കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നവവധുവിന്റെ ഭർതൃമാതാവ് മരിച്ച നിലയിൽ
fuel price
ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും സംസ്ഥാനത്ത് സര്‍വകാല റെക്കോഡില്‍
balan putheri
കണ്ണുകളിലെ ഇരുട്ടിനെ അക്ഷരവെളിച്ചം കൊണ്ട് അതിജീവിച്ചു; ബാലന്‍ പൂതേരിക്ക് പദ്മശ്രീ
om nambiar
അറിയപ്പെടാത്ത നമ്പ്യാര്‍; അന്ന് അദ്ദേഹം പറഞ്ഞു, 'ആ നഷ്ടബോധം എന്റെ ചിതയിലേ അവസാനിക്കൂ...'
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.