അടൂർ പ്രകാശ് | File Photo - Mathrubhumi archives
പത്തനംതിട്ട: സോളാര്‍ പീഡനക്കേസില്‍ അടൂര്‍ പ്രകാശ് എം.പിക്ക് ക്ലീന്‍ചിറ്റ്. പരാതിയില്‍ കഴമ്പില്ലെന്നാണ് സി.ബി.ഐയുടെ അന്തിമ റിപ്പോര്‍ട്ട്. സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ അടൂര്‍ പ്രകാശിനെതിരായ പരാതി. എന്നാല്‍ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചില്ലെന്നാണ് സി.ബി.ഐ. വ്യക്തമാക്കുന്നത്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ പീഡനക്കേസില്‍ കടുത്ത ആരോപണം നേരിട്ട നേതാക്കളില്‍ ഒരാളാണ് അടൂര്‍ പ്രകാശ്. നിലവില്‍ ആറ്റിങ്ങല്‍ എം.പിയാണ് അദ്ദേഹം.
സി.ബി.ഐ. കേസിന്റെ അന്വേഷണം ഏറ്റെടുത്ത് 15 മാസം പൂര്‍ത്തിയാകുമ്പോഴാണ് പരാതിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
2012-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. എന്നാല്‍ പരാതി നല്‍കിയത് 2018-ലാണ്. ആറ് വര്‍ഷത്തിനുശേഷമാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാതെവന്നതോടെ ഇടത് സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ സി.ബി.ഐ. കേസില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് അടൂര്‍ പ്രകാശിന്റെയും പരാതിക്കാരിയുടെയും കേസുമായി ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ച മറ്റുള്ളവരുടെയും വിശദമായ മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പരാതി അടിസ്ഥാന രഹിതമാണെന്ന നിഗമനത്തില്‍ സി.ബി.ഐ. എത്തിച്ചേര്‍ന്നിരിക്കുന്നത്.
Content Highlights: solar scam rape case CBI adoor Prakash
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..