ശങ്കർ മോഹൻ | ഫോട്ടോ: യു.എൻ.ഐ
തിരുവനന്തപുരം: രാജിവെച്ചത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ അല്ലെന്ന് കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ശങ്കർ മോഹൻ. ചെയർമാനാണ് രാജിക്കത്ത് നൽകിയിരിക്കുന്നതെന്നും ഞങ്ങളൊക്ക മാറിക്കഴിഞ്ഞാൽ സമരം തീരുമല്ലോ എന്നും രാജിക്ക് പിന്നാലെ ശങ്കർ മോഹൻ മാതൃഭൂമിന്യൂസിനോട് പറഞ്ഞു.
'മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞപ്പോൾ ചെയർമാനെ സമീപിച്ചതാണ്. ചെയർമാന്റെ കൈയിൽ രാജിക്കത്ത് നൽകി പറഞ്ഞിരുന്നു, എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയെ അറിയിച്ചോളൂ എന്ന്. ചെയർമാൻ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടാകും. ഞങ്ങളൊക്കെ മാറിക്കഴിഞ്ഞാൽ സമരം തീരുമല്ലോ' - ശങ്കർ മോഹൻ പറഞ്ഞു.
ഇതുകൊണ്ട് മാത്രം പ്രശ്നങ്ങൾ തീരില്ല എന്നാണ് വിദ്യാർഥികൾ പറഞ്ഞത് എന്നാ ചോദ്യത്തിന്; 'ഞാൻ പോയാലും പ്രശ്നങ്ങൾ തീരില്ല അല്ലേ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഓരോ ആഴ്ചയും ഇത്തരത്തിൽ അടച്ചിടൽ നീട്ടിക്കൊണ്ടു പോകാൻ സാധിക്കില്ലെന്നും അത് നിർത്താൻ വേണ്ടിയാണ് തങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതി വിവേചനമുള്‍പ്പെടെ കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ മേലുള്ള വിദ്യാര്‍ഥികളുടെ പരാതിയില്‍ അന്വേഷണം നടത്താനായി കെ. ജയകുമാര്‍ കമ്മിഷനെ നിയോഗിച്ചിരുന്നു. രണ്ടു ദിവസം മുന്‍പാണ് അദ്ദേഹം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ശങ്കര്‍ മോഹനെതിരായ വിദ്യാര്‍ഥികളുടെ ആരോപണങ്ങളില്‍ സത്യമുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതാണ് രാജിയുടെ കാരണമെന്നാണ് ഉയരുന്ന ആരോപണം. അതേസമയം റിപ്പോര്‍ട്ടിലെ മുഴുവന്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
Content Highlights: Shankar Mohan statement about his resignation from kr narayanan institute
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..