• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

എ ഗ്രേഡിന് 1.75 ലക്ഷം; സ്‌കൂള്‍ കലോത്സവത്തില്‍ നാറുന്ന കോഴക്കഥകള്‍

Jan 1, 2017, 09:10 AM IST
A A A

കോഴിക്കോട് സ്വദേശിയായ യുവാവാണ് ആള്‍ കേരളാ ഡാന്‍സ് ടീച്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികളോട് നേരിട്ടും പിന്നീട് ഫോണിലും വെളിപ്പെടുത്തല്‍ നടത്തിയത്.

# ജിതിന്‍ എസ്.ആര്‍.
logo
X

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിന് പിന്നിലെ നാറുന്ന കോഴക്കഥകള്‍ വെളിപ്പെടുത്തുന്ന ഇടനിലക്കാരന്റെ ശബ്ദരേഖ പുറത്ത്. കോഴിക്കോട് സ്വദേശിയും നൃത്താധ്യാപകനുമായ യുവാവാണ് ഓള്‍ കേരളാ ഡാന്‍സ് ടീച്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികളോട് നേരിട്ടും പിന്നീട് ഫോണിലും വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ ജില്ലാ കലോത്സവത്തില്‍ എട്ടാം സ്ഥാനത്തുള്ള ശിഷ്യയെ ആദ്യസ്ഥാനത്തെത്തിക്കാനായി തിരുവനന്തപുരത്തെ പ്രമുഖ നൃത്താദ്ധ്യാപിക വിധികര്‍ത്താക്കള്‍ക്ക് 1.75 ലക്ഷം രൂപ കൊടുത്തതായി ഇയാള്‍ വെളിപ്പെടുത്തി. 

ശാസ്ത്രീയ നൃത്ത ഇനങ്ങളില്‍ സബ്ജില്ല മുതല്‍ സംസ്ഥാനതലം വരെയുള്ള മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പില്‍ കോഴയുടെ സ്വാധീനമുള്ളതായി ഇയാള്‍ പറയുന്നു. 2015ലെ തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിന്റെ ജഡ്ജിങ് പാനലിലെത്താനായി കണ്ണൂരുള്ള ഒരു നൃത്താദ്ധ്യാപിക അദ്ധ്യാപക സംഘടനാ നേതാവിനെ ലൈംഗികമായി സ്വാധീനിച്ചതായും വെളിപ്പെടുത്തലിലുണ്ട്. 

നാലുവര്‍ഷം മുമ്പ് നെടുമങ്ങാട് നടന്ന റവന്യൂ ജില്ലാ കലോത്സവത്തില്‍ വിധികര്‍ത്താക്കള്‍ക്ക് തിരിച്ചറിയാനായി കോഡ് ഉപയോഗിച്ചിരുന്നു. സ്വര്‍ണം കെട്ടിയ ശംഖുമാല ധരിച്ചാണ് കോഴ കൊടുത്ത മത്സരാര്‍ത്ഥികള്‍ വേദിയിലെത്തിയത്. ഒരു മത്സരം കഴിയുമ്പോള്‍ മാലയുമായി മറ്റൊരിടത്തേക്ക് ഓടുകയായിരുന്നു ഏജന്റുമാരുടെ പണി.

നൃത്താധ്യാപകനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍നിന്നുള്ള ഭാഗങ്ങള്‍:

കണ്ണൂരുള്ള മേല്‍പ്പറഞ്ഞ നര്‍ത്തകിയാണ് തന്നെ ഈ ശൃംഖലയുടെ ഭാഗമാക്കിയതെന്നും അവരാണ് കോഴ ശൃംഖലയുടെ തലപ്പത്തുള്ളതെന്നും ഇയാള്‍ പറയുന്നുണ്ട്. പാലക്കാട് ജില്ലയിലെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനാണ്. നന്നായി നൃത്തം ചെയ്യുന്ന കുട്ടികള്‍ക്ക് സബ്ജില്ലയില്‍ നിന്നുതന്നെ ബി ഗ്രേഡ് നല്‍കി പുറത്താക്കുന്നതാണ് ഇയാളുടെ ശൈലി. 

ജനുവരി ആദ്യവാരം തിരുവനന്തപുരത്തു നടക്കുന്ന ജില്ലാ കലോത്സവത്തിന് സമ്മാനങ്ങള്‍ മുഴുവന്‍ നിശ്ചയിച്ചു കഴിഞ്ഞതായും ഇയാള്‍ പറയുന്നു. 40ലധികം കുട്ടികളുമായി എത്തുന്ന ഒരു അദ്ധ്യാപകനാണ് കച്ചവടമുറപ്പിച്ചത്. ജഡ്ജസ് എത്തുമ്പോള്‍ തന്നെ കച്ചവടം ഉറപ്പിക്കും. ഏറ്റവും പ്രസിദ്ധരായ നൃത്താദ്ധ്യാപകരുള്ള തിരുവനന്തപുരത്താണ് ഏറ്റവുമധികം കച്ചവടവും നടക്കുന്നത്. 

ഫോണ്‍ സംഭാഷണത്തില്‍ ഇപ്പോഴത്തെ നൃത്താദ്ധ്യാപക അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെയും ഇയാള്‍ ആരോപണമുന്നയിക്കുന്നുണ്ട്. ഇവരില്‍ പലരും  നേരത്തെ കോഴ കൊടുത്തു മികച്ച സ്ഥാനം നേടിയെടുത്തിരുന്നു. ഡി.പി.ഐയായി ബന്ധു ഇരിക്കെ, സ്വന്തം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്ത സമയത്ത് ഇപ്പോഴത്തെ അസോസിയേഷന്‍ ഭാരവാഹി തന്നെ ജഡ്ജിങ് പാനലില്‍ ഇരുന്നതെങ്ങനെയാണെന്നും ഇയാള്‍ ചോദിക്കുന്നു.

ഇതൊക്കെ പുറത്തുപറഞ്ഞ തന്നെ ഗുണ്ടകള്‍ ആക്രമിച്ചതായും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്. ആദ്യം ഏജന്റായി പരിചയപ്പെടുത്തി വെളിപ്പെടുത്തല്‍ നടത്തിയ ഇയാള്‍ പിന്നീട് ഇതില്‍ നിന്നൊക്കെ പിന്മാറുന്നതായാണ് ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഏറെക്കാലമായി കേട്ടുവരുന്ന കലോത്സവ കോഴക്കഥകളുടെ ദൃക്സാക്ഷിയാണെന്നാണ് ഇയാള്‍ പറഞ്ഞവസാനിപ്പിക്കുന്നത്.

വിജിലന്‍സില്‍ പരാതിപ്പെട്ടതായി നൃത്താദ്ധ്യാപകര്‍

കലോത്സവത്തിലെ കോഴയെക്കുറിച്ചുള്ള യുവാവിന്റെ വളിപ്പെടുത്തല്‍ മുന്‍നിര്‍ത്തി, വിജിലന്‍സില്‍ പരാതി നല്‍കിയതായി ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ഗിരിജാ ചന്ദ്രന്‍, പ്രസിഡന്റ് കലാമണ്ഡലം സത്യഭാമ എന്നിവര്‍ പ്രതികരിച്ചു. വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ അധികാരപ്പെട്ടവര്‍ക്കെല്ലാം പരാതി നല്‍കും. കളങ്കമില്ലാത്ത കലോത്സവമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു.

PRINT
EMAIL
COMMENT
Next Story

വന്നത് ബാധ്യത തീര്‍ക്കാന്‍, ശമ്പളത്തില്‍നിന്നെടുത്ത് ബിസ്കറ്റ് പോലും വാങ്ങിയിട്ടില്ല- പി വി അന്‍വര്‍

ബാധ്യതകള്‍ തീര്‍ക്കുന്നിന്റെ ഭാഗമായാണ് പശ്ചിമാഫ്രിക്കയില്‍ എത്തിയതെന്ന് .. 

Read More
 

Related Articles

ഇളഞ്ചോരയിൽ കുതിർന്ന് മേളപ്പെരുക്കം, എന്നിട്ടും താളം തെറ്റാതെ ജഹാൻ
Youth |
Youth |
കലാകൗമാരത്തെ വരവേറ്റ് ആലപ്പുഴ, ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
Thrissur |
ഉത്സവലഹരിയില്‍ വിളംബരജാഥ
Youth |
യുവജനോത്സവത്തിൽ ഒന്നാമനായി; പിന്നെ യുവജനോത്സവത്തിലെ പാട്ടുകാരനായി
 
More from this section
pv anvar
വന്നത് ബാധ്യത തീര്‍ക്കാന്‍, ശമ്പളത്തില്‍നിന്നെടുത്ത് ബിസ്കറ്റ് പോലും വാങ്ങിയിട്ടില്ല- പി വി അന്‍വര്‍
amit shah
ഡോളര്‍-സ്വര്‍ണ്ണക്കടത്ത് വിഷയങ്ങളില്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി അമിത് ഷാ;കോണ്‍ഗ്രസിന് വിമര്‍ശം
covid 19
2100 പേര്‍ക്ക് കോവിഡ്; 4039 പേര്‍ രോഗമുക്തി നേടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.04
joseph kariyil
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: സര്‍ക്കാരിനെ വിമര്‍ശിച്ച് ലത്തീന്‍ സഭ
palarivattom bridge
പാലാരിവട്ടം പാലം തുറന്നു; തൊഴിലാളികള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രിയും ജി. സുധാകരനും
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.