എസ്. രാജേന്ദ്രൻ | Photo: Mathrubhumi
മൂന്നാര്‍: വീടൊഴിയണമെന്ന റവന്യൂ വകുപ്പിന്റെ നടപടിക്കെതിരേ ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന് കോടതിയെ സമീപിച്ചു. രാജേന്ദ്രന്റെ ഹര്‍ജിയില്‍ റവന്യൂ വകുപ്പിന്റെ നടപടികള്‍ കോടതി തത്ക്കാലത്തേക്ക് സ്റ്റേ ചെയ്തു. രാജേന്ദ്രന്റെ മൂന്നാര്‍ ഇക്കാനഗറിലെ വീട് പുറമ്പോക്ക് ഭൂമിയിലാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഏഴ് ദിവസത്തിനകം വീടൊഴിയണമെന്ന് ആവശ്യപ്പെട്ടാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നത്.
ദേവികുളം സബ് കളക്ടറുടെ നിര്‍ദേശപ്രകാരം മൂന്നാര്‍ വില്ലേജ് ഓഫീസറാണ് നോട്ടീസ് നല്‍കിയത്. സ്വമേധയാ ഒഴിഞ്ഞില്ലെങ്കില്‍ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. എന്നാല്‍ വീടൊഴിയാന്‍ തയ്യാറെല്ലെന്ന നിലപാടിലാണ് രാജേന്ദ്രന് കോടതിയെ സമീപിച്ചത്. കുടിയൊഴിപ്പിക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അതിനെ അതിജീവിക്കുമെന്ന് രാജേന്ദ്രന് പറഞ്ഞു. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശം ഇവിടെയുണ്ടെന്നും ആ അവകാശം നിലനിര്‍ത്താന്‍ തനിക്കറിയാമെന്നും രാജേന്ദ്രന് പറഞ്ഞു.
അതേസമയം, രാജേന്ദ്രന് പിന്തുണയുമായി സിപിഐയും രംഗത്തെത്തി. ഇക്കാനഗറിലെ ഒരു വ്യക്തിയേയും കുടിയൊഴിപ്പിക്കാന്‍ പാടില്ലെന്ന് സിപിഐ മണ്ഡലം സെക്രട്ടറി ചന്ദ്രപാല്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ നടപടി നിര്‍ത്തണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാജേന്ദ്രന് നടത്തുന്ന പ്രസ്താവനകള്‍ മാധ്യമവാര്‍ത്തകള്‍ക്ക് വേണ്ടിയുള്ളതാണെന്നാണ് സിപിഎമ്മിന്റെ നിലപാട്. രാജേന്ദ്രനെ കുടിയിറക്കുന്നതിന് പിന്നില്‍ എം.എം മണിയാണെന്ന് പറയുന്നത് വാര്‍ത്തയുണ്ടാക്കാന്‍ നടത്തുന്ന പ്രചരണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് പറഞ്ഞു. രാജേന്ദ്രന് പറയുന്ന എല്ലാ കാര്യങ്ങള്‍ക്കും മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജേന്ദ്രന് എം.എല്‍.എ. ആയിരുന്നപ്പോഴും അതിനു ശേഷവും കയ്യേറ്റഭൂമിയിലാണ് താമസിക്കുന്നതെന്ന ആരോപണം മുന്‍പേ തന്നെ ഉയര്‍ന്നിരുന്നു. ഇക്കാനഗറിലെ എട്ടു സെന്റോളം ഭൂമിയാണ് രാജേന്ദ്രന്റെ കൈവശമുള്ളത്. ഇത് കൃത്യമായ ലാന്‍ഡ് അസസ്മെന്റ് നടപടിക്രമങ്ങള്‍ പ്രകാരമല്ലാതെ ലഭിച്ച പട്ടയമാണെന്നും വ്യാജപട്ടയമാണെന്നും ആരോപണം ഉയരുകയും ചെയ്തിരുന്നു. രാജേന്ദ്രന് രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ മതിയായ രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.
നേരത്തെ ഇക്കാനഗറില്‍ താമസിക്കുന്ന മറ്റൊരു സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ച് തന്റെ ഭൂമിക്ക് പട്ടയം വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ കേസില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഇതിനേത്തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ ഭൂമി കൈവശം വെക്കുന്ന ആളുകളെ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കോടതി നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഏകദേശം അറുപതുപേര്‍ക്ക് ഇക്കാനഗറില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് രാജേന്ദ്രനും നോട്ടീസ് ലഭിച്ചത്. മറ്റുള്ളവരോട് മതിയായ രേഖകള്‍ ഹാജരാക്കാനും വിശദീകരണം നല്‍കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കില്‍ ഏഴുദിവസത്തിനകം വീട് ഒഴിയാന്‍ ആവശ്യപ്പെട്ടായിരന്നു രാജേന്ദ്രന് നോട്ടീസ് നല്‍കിയത്.
Content Highlights: s rajendran approach court against revenue department notice
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..