മനേകാ ഗാന്ധി| Photo: PTI
കൊച്ചി: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള അനുവാദം നല്‍കാനുള്ള അധികാരം, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്ക്ക് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുന്‍കേന്ദ്രമന്ത്രിയും മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മനേകാ ഗാന്ധി. തീരുമാനം പുനഃപരിശോധിക്കണമെന്ന് മനേക സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന് മനേക കത്തയച്ചു. കാട്ടുപന്നികള്‍ ഉപകാരമുള്ള ജീവികളാണെന്നും പരിസ്ഥിതിയുടെ സന്തുലനം നിലനിര്‍ത്താന്‍ അവ ആവശ്യമാണെന്നും കത്തില്‍ മനേക ചൂണ്ടിക്കാണിക്കുന്നു. മുളച്ചു വരുന്ന ചെടിത്തൈകളുടെ വളർച്ച തടയുന്ന ബ്രാക്കന് എന്ന ഒരുതരം ചെടി വനങ്ങളില്‍ കാണാറുണ്ട്. ഈ ചെടി ഭക്ഷിക്കുന്ന ഏകമൃഗം കാട്ടുപന്നിയാണ്. അതിനാല്‍ത്തന്നെ കാട്ടുപന്നികളെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് മനേക കത്തില്‍ പറയുന്നു.
മാത്രമല്ല, പുലി ഉള്‍പ്പെടെയുള്ളവ കാട്ടുപന്നികളെ ആഹാരമാക്കാറുണ്ട്. ഇവയെ ലഭിക്കാതെ വരുന്നപക്ഷം പുലിയും മറ്റും സമീപത്തെ വനങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് ഇറങ്ങാന്‍ ഇടയുണ്ടെന്നും മനേക കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
Content Highlights: reconside wild boar issue, maneka gandhi writes to state government
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..