രാഹുൽ മാങ്കൂട്ടത്തിൽ(ഇടത്ത്), സജി ചെറിയാൻ
തിരുവനന്തപുരം: ഭരണഘടനയെ കുറിച്ച് മന്ത്രി സജി ചെറിയാന്‍ വിവാദപരാമര്‍ശം നടത്തിയ സംഭവത്തില്‍ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ആഗസ്ത് 15-നെ ആപത്ത് 15 എന്ന് വിശേഷിപ്പിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായതിനാല്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞ സജി ചെറിയാനെ ആക്ഷപിക്കില്ലെന്ന് രാഹുല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇന്ത്യയില്‍ ഭരണഘടനയെ അംഗീകരിക്കാത്ത രണ്ട് വിഭാഗത്തില്‍ ഒന്നായ സംഘപരിവാര്‍ ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും മനുസ്മൃതി ഭരണഘടനയാക്കണമെന്നാണെന്നും എന്നാല്‍ മറ്റേ വിഭാഗമായ 'കൂപമണ്ഡൂകങ്ങള്‍' എന്താണ് ആഗ്രഹിക്കുന്നതെന്ന് തുറന്നു പറഞ്ഞാല്‍ കൊള്ളാമെന്നും രാഹുല്‍ പരിഹസിച്ചു.
അംബേദ്ക്കര്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്ന എതിര്‍പ്പിന്റെ ഭാഗമാണോ സജി ചെറിയാനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പ്രത്യയശാസ്ത്രം കണക്കെ ആവര്‍ത്തിച്ചു വരുന്ന ദളിത് വിരുദ്ധത കൊണ്ട് ദളിത് വിഭാഗത്തില്‍ പെട്ട അംബേദ്ക്കര്‍ എന്ന മഹാമനുഷ്യന്‍ തയ്യാറാക്കിയ ഭരണഘടനയെ വെറുമൊരു കേട്ടെഴുത്ത് മാത്രമായിരിക്കും എന്ന സവര്‍ണബോധമാണോ സജി ചെറിയാന്‍ പങ്കുവെച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാരണം എന്തുതന്നെ ആയാലും ഭരണഘടനയെ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി പരസ്യമായി ഭരണഘടനയെ അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്ത സാഹചര്യത്തില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെച്ചൊഴിഞ്ഞ് നിയമനടപടികള്‍ സ്വീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. സജി ചെറിയാന്‍ മന്ത്രിയായി അധികാരമേല്‍ക്കുന്ന ഫോട്ടോയും രാഹുല്‍ പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് യൂത്ത് കോൺഗ്രസ് പരാതി നല്‍കി
സജി ചെറിയാനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഗവര്‍ണര്‍ക്കും നിയമസഭാസ്പീക്കര്‍ക്കും പരാതി നല്‍കി. ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുകയും സത്യപ്രതിജ്ഞാലംഘനം നടത്തുകയും ചെയ്ത മന്ത്രി സജി ചെറിയാനെ അയോഗ്യനാക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ സജി ചെറിയാനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപിയോടും യൂത്ത് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിട്ടുണ്ട്.
Content Highlights: Rahul Mankoottathil, facebook post, Saji Cheriyan, CPM, Malayalam News
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..