രാഹുൽ ഗാന്ധി | Photo - ANI
കൊല്ലം: പാര്‍ട്ടിക്കുള്ളില്‍നിന്നുണ്ടാകുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്നും പലകാലങ്ങളിലായി ചെറിയ പരിഭവങ്ങളുടെപേരില്‍ പടിയിറങ്ങിപ്പോയ നേതാക്കളെ തിരിച്ചെത്തിക്കാന്‍ എ.ഐ.സി.സി. ഓഫീസിന്റെ വാതിലുകള്‍ തുറന്നിടണമെന്നും യൂത്ത് കോണ്‍ഗ്രസ്.
പാലക്കാട്ടുനടന്ന സംഘടനാ നേതൃത്വപഠനക്യാമ്പില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിലാണ് ദേശീയ-സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വിമര്‍ശനം. സംസ്ഥാനസെക്രട്ടറി ആര്‍.എസ്.അബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്.നുസൂറാണ് പ്രമേയം അവതരിപ്പിച്ചത്.
വയനാട്ടിലെ സ്വന്തം ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ തെറ്റുചെയ്തവരോട് പൊറുക്കണമെന്ന ഗാന്ധിയന്‍ ആദര്‍ശം ഉയര്‍ത്തി രാഹുല്‍ ഗാന്ധി ജനങ്ങളുടെ മനസ്സില്‍ ഇടംനേടി. പാര്‍ട്ടിക്കുള്ളില്‍ നേതൃത്വത്തെ വിമര്‍ശിക്കുന്നവരോടും ഇതേ നിലപാട് സ്വീകരിക്കണമെന്നാണ് ദേശീയ-സംസ്ഥാന നേതൃത്വങ്ങളോട് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പാര്‍ട്ടി ഒരു പടനായകനെയാണ് തേടുന്നത്. ഒരു ദേശീയപ്രസ്ഥാനം അധ്യക്ഷനുവേണ്ടി കാത്തിരിപ്പുതുടരുന്നത് അഭികാമ്യമല്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
ജോസ് കെ.മാണിയെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ കോട്ടയം, ഇടുക്കി ജില്ലാ കമ്മിറ്റികളുടെ അനുമതിയോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂയെന്ന് സംസ്ഥാന പ്രസിഡന്റ് നിര്‍ദേശിച്ചു.
Content Highlights: Rahul Gandhi youth congress state camp palakkad


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..