പവർലിഫ്റ്റിങ് താരം പി.വി. ലതിക വീടിനു മുന്നിൽ
മാതമംഗലം: മൂന്നാം വയസ്സില്‍ പോളിയോ തളര്‍ത്തിയെങ്കിലും ശരീരതളര്‍ച്ചയെ അതിജീവിച്ച് വിജയങ്ങള്‍ കൊയ്യുകയാണ് തുമ്പത്തടത്തെ പി.വി. ലതിക. ഭിന്നശേഷിക്കാരുടെ പവര്‍ലിഫ്റ്റിങ്ങില്‍ കേരളത്തിന്റെ വനിതാതാരമെന്ന പദവി ആര്‍ക്കും വിട്ടുകൊടുക്കാതെ നിലനിര്‍ത്തിയ ലതികയ്ക്ക് ദേശീയതലത്തില്‍ മത്സരിക്കണം. ഇതിനുള്ള തയ്യാറെടുപ്പിലാണെങ്കിലും പരിശീലനത്തിന്റെ തുക, ഭക്ഷണം, മുറി എന്നിവ ആര് നല്‍കുമെന്ന ചോദ്യം ഈ കായികപ്രതിഭയെ അലട്ടുന്നു.
കെട്ടറുപ്പള്ള വീടോ നിത്യജീവിതത്തിനുള്ള വരുമാനമോ ഇല്ല. കൊല്‍ക്കത്തയില്‍ നടന്ന 19-മത് പാരാലിമ്പിക്സിലെ വനിതാ പവര്‍ലിഫ്റ്റിങ് മത്സരത്തിലാണ് സ്വര്‍ണം നേടിയത്. രണ്ടുവര്‍ഷത്തെ നിരന്തര പരിശീലനത്തിലൂടെയായിരുന്നു ഈ നേട്ടം. ഭിന്നശേഷിക്കാരിയായ ലതികയുടെ കഴിവുകള്‍ കണ്ടെത്തുകയും പരിശീലനത്തിന് അവസരമൊരുക്കുകയും ചെയ്തത് പിലാത്തറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. നാട്ടിലുള്ള മറ്റു സംഘടനകളും വ്യക്തികളും സഹായിച്ചാണ് ദേശീയ തലത്തില്‍ വരെയുള്ള മത്സരത്തില്‍ പങ്കെടുത്ത് വിജയം നേടിയത്.
ഇത്തവണയും ദേശീയതലത്തില്‍ സ്വര്‍ണമുറപ്പിക്കാനും അതുവഴി അന്തര്‍ദേശീയ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടാനുമുള്ള തയ്യാറെടുപ്പിലാണ് ലതിക. ഇതിനായി ആലപ്പുഴയില്‍ മൂന്നുമാസത്തെ പരിശീലനത്തിന് അവസരമൊരുങ്ങിയിട്ടുണ്ട്. പക്ഷേ, ലക്ഷങ്ങള്‍ ചെലവുവരും. യാത്രയ്ക്ക് ഉപയോഗിക്കുന്ന മുച്ചക്രവാഹനവും ആലപ്പുഴയിലെത്തിക്കണം. കാലപ്പഴക്കം കൊണ്ട് മുചക്ര വാഹനവും തകരാറിലാണ്. സ്റ്റേറ്റ് ബാങ്ക് ഇന്ത്യ മാതമംഗലം ശാഖയിലെ അക്കൗണ്ട് മുഖേന സഹായം നല്‍കാം. പി.വി. ലതിക, അക്കൗണ്ട് നമ്പര്‍: 67349559873 IFSC: SBIN0071071, ഗൂഗിള്‍ പേ: 9605027163.
Content Highlights: pv lathika from kerala to make sure her gold medal in paralympics this year too
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..