വിമാനത്തിലെ പ്രതിഷേധം: ദേശീയസുരക്ഷാ ഏജന്‍സി അന്വേഷിക്കേണ്ട കേസെന്ന് പ്രതിഭാഗം


1 min read
Read later
Print
Share

'പോലീസ് പ്രതികള്‍ക്കെതിരേ വ്യോമയാനനിയമങ്ങള്‍പ്രകാരം നിലനില്‍ക്കാത്ത വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അത്തരം വകുപ്പുകള്‍ ചുമത്തിയാല്‍ കേസന്വേഷിക്കാനുള്ള അധികാരം നിയമപ്രകാരം ദേശീയസുരക്ഷാ ഏജന്‍സിക്കാണ്'

1. വിമാനത്തിനുള്ളിലെ ദൃശ്യം 2. 2. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കുനേരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ച കേസ് കേരള പോലീസിന് അന്വേഷിക്കാന്‍ നിയമപരമായ അവകാശമില്ലെന്നും ദേശീയസുരക്ഷാ ഏജന്‍സി അന്വേഷിക്കേണ്ട കേസാണെന്നും കോടതിയില്‍ പ്രതിഭാഗം. കേസ് കേരള പോലീസ് അന്വേഷിക്കുന്നതിനു നിയമപ്രകാരം തടസ്സമില്ലെന്ന് ജില്ലാ ഗവ. പ്‌ളീഡര്‍ വെമ്പായം എ.എ. ഹക്കീം വാദിച്ചു. ദേശീയസുരക്ഷാനിയമം വിശദമായി വിശകലനംചെയ്തശേഷം കേസില്‍ തീരുമാനമെടുക്കാമെന്ന് കോടതിയും വ്യക്തമാക്കി.

പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന സര്‍ക്കാര്‍ഹര്‍ജി പരിഗണിക്കവേയാണ് പ്രതിഭാഗം ഈവാദമുന്നയിച്ചത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.വി. ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്.

പോലീസ് പ്രതികള്‍ക്കെതിരേ വ്യോമയാനനിയമങ്ങള്‍പ്രകാരം നിലനില്‍ക്കാത്ത വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അത്തരം വകുപ്പുകള്‍ ചുമത്തിയാല്‍ കേസന്വേഷിക്കാനുള്ള അധികാരം നിയമപ്രകാരം ദേശീയസുരക്ഷാ ഏജന്‍സിക്കാണ്. സി.പി.എമ്മിനെ അനുകൂലിക്കുന്ന സംഘടനാനേതാവായിരുന്ന ഉദ്യോഗസ്ഥനാണ് കള്ളക്കേസിനുപിന്നിലെന്നും പ്രതിഭാഗം ആരോപിച്ചു.

കേസ് കേരള പോലീസ് തന്നെ അന്വേഷിച്ച് ആവശ്യംവരുന്ന സാഹചര്യത്തില്‍ വിവരങ്ങള്‍ ദേശീയസുരക്ഷാ ഏജന്‍സിക്ക് കൈമാറിയാല്‍ മതിയെന്ന് ഗവ. പ്ലീഡര്‍ വാദിച്ചു. പ്രതികളെ ഈമാസം 20-ന് കോടതിയില്‍ ഹാജരാക്കാന്‍, കോടതി ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായി ജില്ലാ ജയിലിലുള്ളത്.

ഇ.പി. ജയരാജനെ സാക്ഷിയാക്കും

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെ സാക്ഷിയാക്കാന്‍ തീരുമാനം. കേസന്വേഷിക്കുന്ന പ്രത്യേകസംഘമാണ് തീരുമാനമെടുത്തത്.

സാക്ഷിമൊഴി പിന്നീട് രേഖപ്പെടുത്തും. വിമാനത്തില്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന ജയരാജന്‍ പ്രതിഷേധക്കാരെ തള്ളിവീഴ്ത്തിയെന്നുകാണിച്ച് യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പി.ക്ക് പരാതിനല്‍കിയിരുന്നു.

ഇത് ഡി.ജി.പി. പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഇതുവരെയും ഇ.പി.യുടെ പേരില്‍ കേസെടുത്തില്ല. മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.

Content Highlights: Protest against Kerala CM on aircraft NIA

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
suresh gopi

'കനൽത്തരി എന്നേ ചാരം പോലുമല്ലാതായിത്തീർന്നു'; പദയാത്രയുമായി സുരേഷ് ഗോപി കരുവന്നൂരില്‍

Oct 2, 2023


Pinarayi Vijayan

2 min

കേന്ദ്രം വിൽപ്പനയ്ക്ക് വെക്കുന്ന സ്ഥാപനങ്ങളെ കേരളം ഏറ്റെടുത്തു പ്രവർത്തിപ്പിക്കുന്നു- മുഖ്യമന്ത്രി

Oct 2, 2023


kt jaleel, k anilkumar

3 min

CPM ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല- അനില്‍കുമാറിന് ജലീലിന്റെ മറുപടി

Oct 2, 2023


Most Commented