Representational Image | Photo: G Sivaprasad|Mathrubhumi Archives
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ ജൂണ്‍ ഏഴുമുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പണിമുടക്കില്‍ മാറ്റമില്ല. ബസ് ഉടമകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
നിലവില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ സ്വകാര്യ ബസുകളുടെയും പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കുക, വിദ്യാര്‍ഥി യാത്രായിളവിന് പ്രായപരിധി ഏര്‍പ്പെടുത്തുക, കെഎസ്ആര്‍ടിസി ബസുകളിലും വിദ്യാര്‍ഥികള്‍ക്ക് യാത്രാവേളയില്‍ പണം നല്‍കി യാത്രചെയ്യാനുള്ള നടപടി സ്വീകരിക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കുക തുടങ്ങിയവയാണ് ബസ് ഉടമകളുടെ ആവശ്യം. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേര്‍ന്ന ബസ്സുടമ സംയുക്ത സമിതി യോഗത്തിലാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാന്‍ ബസുടമകള്‍ തീരുമാനിച്ചത്.
അതേസമയം, സമരം ന്യായീകരിക്കാനാകില്ലെന്നും സമ്മര്‍ദ്ദത്തിലൂടെ വീണ്ടും അനാവശ്യമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിന് ഇറങ്ങിത്തിരിക്കുന്നത് ശരിയാണോയെന്ന് ബസുടമകള്‍ തന്നെ ചിന്തിക്കണമെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു. ഒരുവര്‍ഷം മുമ്പ് സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച ചെയ്ത് അവരുടെ ആവശ്യങ്ങളെല്ലാം പരിഹരിച്ച് ചാര്‍ജ് വര്‍ധനവ് നടപ്പാക്കിയതാണെന്നും സമരത്തില്‍നിന്ന് ബസ് ഉടമകള്‍ പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Content Highlights: private bus strike announced on june 7 remanins unchanged


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..