• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് മുന്‍ഗണനാക്രമം, ചുമതല പോലീസിന്‌

May 2, 2020, 06:27 PM IST
A A A

മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് ആദ്യ ഘട്ടത്തില്‍ അനുമതി നല്‍കും. അതില്‍ വിദ്യാര്‍ത്ഥികളുണ്ട്, അവധിക്കാല ക്യാമ്പുകള്‍ക്കായി പോയവരുണ്ട്, കോഴ്‌സ് കഴിഞ്ഞവരുണ്ട്, ഹോസ്റ്റല്‍ അടച്ചതിന്റെ പേരില്‍ ഇപ്പോള്‍ നില്‍ക്കുന്നിടത്ത് തുടരാന്‍ കഴിയാത്തവരുണ്ട്. ഇങ്ങനെയെല്ലാമുള്ള, നാട്ടിലേക്ക് വരാന്‍ നിര്‍ബന്ധിതരാകുന്ന വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുക.

Pinarayi Vijayan
X

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ അകപ്പെട്ടു പോയ മലയാളികളെ മുന്‍ഗണനാ ക്രമത്തില്‍ തിരികെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരികെയെത്തുന്നവര്‍ സ്വന്തം വീടുകളിലോ സര്‍ക്കാര്‍ ഒരുക്കുന്നയിടങ്ങളിലോ പതിനാല് ദിവസം കൃത്യമായി ക്വാറന്റൈനില്‍ ഇരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

"അന്യസംസ്ഥാനത്തുള്ള നമ്മുടെ നാട്ടുകാര്‍ തിരിച്ചു വരാന്‍ താല്‍പര്യപ്പെടുന്നുണ്ട്. എന്നാല്‍ ഇവരെ എല്ലാവരേയും ഒരേസമയം തിരിച്ചുകൊണ്ടുവരുന്നത് പ്രായോഗികമല്ല. മുന്‍ഗണന കണക്കാക്കിയായിരിക്കും ഇവരെയും തിരിച്ചുകൊണ്ടുവരുന്നത്. അതിന്റെ ഭാഗമായി മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് ആദ്യഘട്ടത്തില്‍ അനുമതി നല്‍കും. അതില്‍ വിദ്യാര്‍ത്ഥികളുണ്ട്, അവധിക്കാല ക്യാമ്പുകള്‍ക്കായി പോയവരുണ്ട്, കോഴ്‌സ് കഴിഞ്ഞവരുണ്ട്, ഹോസ്റ്റല്‍ അടച്ചതിന്റെ പേരില്‍ ഇപ്പോള്‍ നില്‍ക്കുന്നിടത്ത് തുടരാന്‍ കഴിയാത്തവരുണ്ട്. 

"ഇങ്ങനെയെല്ലാമുള്ള, നാട്ടിലേക്ക് വരാന്‍ നിര്‍ബന്ധിതരാകുന്ന വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുക. നമ്മുടെ സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാരുടെ ബന്ധുക്കളോ മറ്റ് ആവശ്യങ്ങള്‍ക്കായി പുറത്ത് പോയവരോ തിരിച്ചു വരേണ്ടതായിട്ടുണ്ടെങ്കില്‍ അവര്‍ക്കും ഗര്‍ഭിണികളായ സ്ത്രീകക്കും ചില പ്രത്യേക ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും മുന്‍ഗണന നല്‍കണമെന്നാണ് ഉദ്ദേശിക്കുന്നത്. 

"അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ സ്ഥിരതാമസമായിട്ടുള്ളവര്‍ക്കും അവരുടെ ബന്ധുക്കളെ കാണണം എന്നുണ്ടാവും. എന്നാല്‍ അത്തരക്കാര്‍ ഇപ്പോള്‍ ധൃതി കാണിക്കരുത് എന്നാണ് നിര്‍ദ്ദേശിക്കാനുള്ളത്. അത്തരക്കാര്‍ ഈ ഘട്ടത്തില്‍ നാട്ടിലേക്ക് വരുന്നത് ഒഴിവാകുന്നതാണ് നല്ലത്. 

"ഇപ്പോള്‍ തന്നെ നോര്‍ക്കയുടെ പോര്‍ട്ടലില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. എയര്‍പോര്‍ട്ടുകളുടെ കാര്യത്തില്‍ പറഞ്ഞതുപോലെയുള്ള നടപടികളായിരിക്കും അന്യസംസ്ഥാനത്ത് നിന്നും എത്തുന്നവരുടെ കാര്യത്തിലും സ്വീകരിക്കുക. സംസ്ഥാന അതിര്‍ത്തിയില്‍ ഇവര്‍ എപ്പോഴാണ് എത്തേണ്ടത് എന്ന് അറിയിക്കും. ആ സമയത്ത് മാത്രമേ ഇവര്‍ സംസ്ഥാന അതിര്‍ത്തിയില്‍ എത്താവൂ. 

"അവിടെ വിശദമായ സ്‌ക്രീനിങ് നടത്തുകയും അതിന്റെ ഭാഗമായി രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള ക്വാറന്റൈനിലേക്ക് വിടുകയും ചെയ്യും. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്തവര്‍ക്ക് വീട്ടിലേക്ക് പോകാം. വീട്ടിലെത്തിയാലും ഇവര്‍ പതിനാല് ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ പൂര്‍ണമായും നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം. 

"ഇതിന്റെയെല്ലാം മൊത്തം ചുമതല സംസ്ഥാന പോലീസിന് തന്നെയായിരിക്കും. തിരിച്ചെത്തുവര്‍ വീട്ടിലെത്തിയെന്നും വഴിയ്ക്ക് എവിടെയും തങ്ങാതെ വീട്ടിലേക്ക് തന്നെയാണ് പോയത് എന്നതും വീട്ടില്‍ കൃത്യമായ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും പോലീസ് ഉറപ്പു വരുത്തണം. 

"ഇതോടൊപ്പം തന്നെ, തിരിച്ചെത്തുന്നവരുടെ വീടുകള്‍ എവിടെയാണെന്ന് നേരത്തേ മനസിലാക്കി അവിടെ ക്വാറന്റൈന്‍ സൗകര്യമുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതും പോലീസാണ്. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് ആദ്യത്തെ പതിനാല് ദിവസം വീട്ടില്‍ പോകാന്‍ പറ്റില്ല. അവര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈന്‍ സ്ഥലമുണ്ടാകും. രോഗികളേയോ രോഗലക്ഷണമുള്ളവരേയോ പാര്‍പ്പിക്കുന്ന ക്വാറന്റൈന്‍ സ്ഥലമായിരിക്കില്ല ഇത്.

"നേരത്തേ വിദേശത്തുനിന്നു വരുന്ന പ്രവാസികളുടെ കാര്യത്തില്‍ സ്വീകരിച്ച അതേനിലപാട് തന്നെയായിരിക്കും അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്നവരുടെ കാര്യത്തിലും സ്വീകരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകൃതമായി വലിയ തോതില്‍ നടന്നാല്‍ നമുക്ക് ഇനിയുള്ള ഘട്ടത്തെ അതിജീവിക്കാന്‍ കഴിയും." മുഖ്യമന്ത്രി പറഞ്ഞു. 

content highlight: priorities will be set in bringing back malayalis from other states says kerala cm pinarayi vijayan

PRINT
EMAIL
COMMENT
Next Story

കയറ്റം കയറവേ ചരക്കുലോറി പിന്നോട്ട് ഉരുണ്ടു; കാറുകളും ഓട്ടോറിക്ഷയും അപകടത്തില്‍പ്പെട്ടു

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് കയറ്റം കയറുന്നതിനിടെ ചരക്കുലോറി പിന്നോട്ട് ഉരുണ്ടു. .. 

Read More
 

Related Articles

സംസ്ഥാനത്ത് ലോക്ക് ഡൗണിനിടെ ആത്മഹത്യ ചെയ്തത് 158 കുട്ടികള്‍, കൂടുതലും പെണ്‍കുട്ടികള്‍
Social |
News |
തലസ്ഥാനത്ത് ലോക്ഡൗണ്‍ റദ്ദാക്കാന്‍ കഴിയില്ല- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
News |
തലസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടില്ല: മേയര്‍ കെ. ശ്രീകുമാര്‍
News |
സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നടപ്പിലാക്കരുത്; മുഖ്യമന്ത്രിക്ക് കത്തയച്ച് സി.ഐ.ഐ.
 
  • Tags :
    • Kerala Lockdown
More from this section
image
കയറ്റം കയറവേ ചരക്കുലോറി പിന്നോട്ട് ഉരുണ്ടു; കാറുകളും ഓട്ടോറിക്ഷയും അപകടത്തില്‍പ്പെട്ടു
oomman chandi
അനുകരിച്ച് കൊച്ചുമിടുക്കന്‍, ചിരിച്ചാസ്വദിച്ച് ഉമ്മന്‍ചാണ്ടി; വീഡിയോ വൈറല്‍
Pinarayi Vijayan
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സർക്കാരിനെ അപകീർത്തിപ്പെടുത്താന്‍ കസ്റ്റംസ് ശ്രമിക്കുന്നു- പിണറായി
Pinarayi Vijayan
വി. മുരളീധരന്‍ സംസ്ഥാന സര്‍ക്കാരിനെതിരേ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നു- മുഖ്യമന്ത്രി
ramesh chennithala and kodiyeri balakrishnan
ഭാര്യയുടെ കയ്യില്‍ ഐഫോണ്‍ ഇരിക്കേ പച്ചക്കള്ളം പറഞ്ഞു, കോടിയേരി മാപ്പുപറയണം- ചെന്നിത്തല
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.