എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നു., പി.പി.ഷൈജൽ
കോഴിക്കോട്: പുറത്താക്കിയ നടപടി കോടതി വഴി റദ്ദാക്കി എത്തിയ എംഎസ്എഫ് നേതാവ് പി.പി.ഷൈജലിന് സംഘടനയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലേക്ക് പ്രവേശനം ലഭിച്ചില്ല. വാതില്‍ അടച്ചിട്ടാണ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. ഇതേ തുടര്‍ന്ന് വാതിലിന് മുന്നിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ ശേഷം ഷൈജല്‍ മടങ്ങി.
ഹരിത വിഷയത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഷൈജലിനെ എംഎസ്എഫില്‍ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കിയ നടപടി വയനാട് മുന്‍സിഫ് കോടതി റദ്ദാക്കി കൊണ്ട് ഷൈജലിനെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടിരുന്നു. സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായിട്ടാണ് തന്നെ പുറത്താക്കിയതെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഷൈജലിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതി ഉത്തരവ് പ്രകാരമാണ് ഇന്ന് ഷൈജല്‍ യോഗത്തിനെത്തിയത്. എന്നാല്‍ യോഗവേദിയുടെ വാതില്‍ പൂട്ടിയതിനാല്‍ ഷൈജലിനെ യോഗവേദിയിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് നേതൃത്വം നടത്തികൊണ്ടിരിക്കുന്നതെന്ന് ഷൈജല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പെണ്‍കുട്ടികളെ ആക്ഷേപിച്ചതിന്റെ പേരിലും തട്ടിപ്പ് നടത്തിയതിന്റെ പേരിലുമെല്ലാം കോടതിയിലും ജയിലിലും കയറിയിറങ്ങുന്നവരായി എംഎസ്എഫ് നേതൃത്വം മാറിയെന്നും അദ്ദേഹം ആരോപിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..