വിഴിഞ്ഞത്ത് അക്രമികൾ തകർത്ത പോലീസ് വാഹനങ്ങൾ |ഫോട്ടോ:എസ്.ശ്രീകേഷ്/മാതൃഭൂമി
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍. സമരം നടന്നത് കോടതി വിധി ലംഘിച്ചാണെന്നും നിയമാനുസൃതമായാണ് പോലീസ് നടപടിസ്വീകരിച്ചതെന്നും അനൂപ് ജേക്കബ് എംല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുത്തിട്ടുണ്ടോ? വിശദമാക്കാമോ എന്ന അനൂപ് ജേക്കബിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്.
ബിഷപ്പിനെതിരെ കേസെടുത്തിട്ടുണ്ട്. ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായങ്ങളിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചുനടന്ന സമരത്തിനിടെയുണ്ടായ സംഭവങ്ങളില്‍ ക്രമസമാധാന പാലനത്തിന്റെ ഭാഗമായുള്ള നിയമാനുസൃതമായ നടപടികളാണ് പോലീസ് സ്വീകരിച്ചത്. ഈ കേസുകളില്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേസുകള്‍ പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് നിയമാനുസൃതമായ അന്വേഷണം നടക്കുകയാണ് എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
വിഴിഞ്ഞം തുറമുഖത്തിനെതിരെ നടന്ന സമരം പോലീസ് സ്‌റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള അക്രമ സംഭവങ്ങള്‍ക്കിടയാക്കിയതോടെയാണ് ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പടെ അമ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സഹായമെത്രാന്‍ ക്രിസ്തുരാജ് ഉള്‍പ്പെടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്.
Content Highlights: thomas j netto, the bishop of latin archdiocese, vizhinjam protest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..