ആള്‍മാറാട്ടത്തില്‍ SFI നേതാവിനെ രക്ഷിക്കാന്‍ പോലീസ് ശ്രമം?; എഫ്‌ഐആറില്‍ വയസ് കുറച്ചു


മാതൃഭൂമി ന്യൂസ്

1 min read
Read later
Print
Share

എഫ്‌ഐആർ കോപ്പി, വിശാഖ്

തിരുവനനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ട സംഭവത്തില്‍ എസ്എഫ്‌ഐ നേതാവ് എ.വിശാഖിനെ പോലീസ് രക്ഷിക്കാന്‍ ശ്രമിക്കുന്നതായി സംശയം. ആള്‍മാറാട്ടത്തില്‍ കാട്ടാക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ വിശാഖിന്റെ വയസ് പോലീസ് കുറച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 24 വയസ്സുള്ള വിശാഖിന് 19 വയസ്സ് എന്നാണ് എഫ്‌ഐആറില്‍ പോലീസ് കാണിച്ചിരിക്കുന്നത്.

മത്സരിക്കാനുള്ള പ്രായപരിധി കഴിഞ്ഞ വിശാഖ് ആള്‍മാറാട്ടം നടത്തിയത് ആസൂത്രിതമാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് പോലീസ് വയസ്സ് കുറച്ച് കാണിച്ചിരിക്കുന്നത്.

സുപ്രീം കോടതി അംഗീകരിച്ച ലിങ്‌ദോ കമ്മിഷന്‍ വ്യവസ്ഥയനുസരിച്ച് 22 വയസ്സ് കഴിഞ്ഞവര്‍ക്ക് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. തിരുവനന്തപുരത്തെ മറ്റൊരു സ്ഥാപനത്തില്‍ മൂന്നുവര്‍ഷത്തെ പഠനം കഴിഞ്ഞ് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ ചേര്‍ന്ന വിശാഖിന് 24 വയസ്സുണ്ട്.

കോളേജില്‍നിന്നു സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലറായി മത്സരിച്ച് ജയിച്ച വിദ്യാര്‍ഥിനി രാജി നല്‍കിയതിനെ തുടര്‍ന്നാണ് വിശാഖിന്റെ പേര് പകരം എഴുതിച്ചേര്‍ത്ത് സര്‍വകലാശാലയ്ക്കയച്ചത്. പ്രായപരിധി മൂലം മത്സരിക്കാന്‍ കഴിയാതിരുന്ന വിശാഖിനെ പിന്‍വാതിലിലൂടെ യൂണിയന്‍ ഭാരവാഹിയാക്കാനുള്ള നീക്കമാണ് ആള്‍മാറാട്ടത്തിലൂടെ നടന്നിരിക്കുന്നതെന്നാണ് ആരോപണം.

ആള്‍മാറാട്ടത്തിലെ പ്രധാന ആക്ഷേപമായി ചൂണ്ടിക്കാട്ടുന്ന ഈ ഗൂഢാലോചനയിലേക്കുള്ള അന്വേഷണത്തെ വഴി തിരിച്ച് വിടാനാണ് പോലീസ് എഫ്‌ഐആറില്‍ വയസ്സ് കുറച്ച് കാണിച്ചിരിക്കുന്നതെന്ന്് സംശയിക്കേണ്ടിവരും.

Content Highlights: Police attempt to save SFI leader manipulating the college union election result

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
k radhakrishnan

2 min

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലം, ദേവപൂജ കഴിയുംവരെ പൂജാരി ആരേയും തൊടാറില്ല- തന്ത്രി സമാജം

Sep 20, 2023


K Radhakrishnan

1 min

പൂജയ്ക്കിടെ ആരെയും തൊടില്ലെങ്കില്‍ പൂജാരി എന്തിന് പുറത്തിറങ്ങി? വിശദീകരണത്തിന് മറുപടിയുമായി മന്ത്രി

Sep 20, 2023


mb rajesh

2 min

കരുവന്നൂർ വലിയ പ്രശ്‌നമാണോ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽനടന്ന ക്രമക്കേട് എത്രയുണ്ട്?- എം.ബി രാജേഷ്

Sep 21, 2023


Most Commented