പി.സി.ജോർജ് |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: ജാമ്യോപാധി ലംഘിച്ചെന്ന വിലയിരുത്തലില്‍ പി.സി. ജോര്‍ജിനെതിരേ നിയമനടപടിക്കൊരുങ്ങി തിരുവനന്തപുരം ഫോര്‍ട്ട് പോലീസ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും പി.സി. ജോര്‍ജ് ഹാജരാകാത്തത് ജാമ്യോപാധിയുടെ ലംഘനമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം കോടതിയെ അറിയിക്കാനൊരുങ്ങുകയാണ് പോലീസ്.
തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പി.സി. ജോര്‍ജിനോട് ഹാജരാവാന്‍ ഫോര്‍ട്ട് പോലീസ് എ.സി.പി. നോട്ടീസ് നല്‍കിയത്. എന്നാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് പി.സി. ജോര്‍ജ് അറിയിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിക്ക് ഹാജരാവണമെന്ന് കാണിച്ച് മറ്റൊരു നോട്ടീസ് കൂടി നല്‍കിയെങ്കിലും ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു പി.സി. ജോര്‍ജിന്റെ മറുപടി.
ഹാജരാവാന്‍ കഴിയില്ലെന്ന് അറിയിച്ച് പി.സി .ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കാക്കരയിലേക്ക് പോവുകയായിരുന്നു. ഇതില്‍ നടപടി ആവാമെന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയതിന് ശേഷമാവും ഹൈക്കോടതിയെ സമീപിക്കുക.
വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്ന ഉപാധിയിലാണ് പി.സി. ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.
Content Highlights: PC George Hate speech case
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..