പിജെ ജോസഫും മോൻസ് ജോസഫും | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘിച്ചുവെന്ന പരാതിയിൽ പി.ജെ. ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്. വിപ്പ് ലംഘനത്തിന് ഇരുവരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എം.എൽ.എ. നൽകിയ പരാതിയിലാണ് നോട്ടീസ് അയച്ചത്.
കേരള കോൺഗ്രസ് എം ചീഫ് വിപ്പ് എന്ന നിലയിയിലാണ് റോഷി അഗസ്റ്റിൻ സ്പീക്കർക്ക് പരാതി നൽകിയത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പി.ജെ. ജോസഫും മോൻസ് ജോസഫും സർക്കാരിനെതിരായി വോട്ട് ചെയ്തിരുന്നു. ഇത് വിപ്പ് ലംഘനമാണെന്നും അതിനാൽ രണ്ടു പേരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് റോഷി അഗസ്റ്റിൻ സ്പീക്കർക്ക് പരാതി നൽകിയിരുന്നത്.
അയോഗ്യരാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് വിശദീകരിക്കണമെന്ന് സ്പീക്കർ നോട്ടീസിൽ ആവശ്യപ്പെട്ടു. നടപടിക്ക് മുന്നണി മാറ്റവുമായി ബന്ധമില്ലെന്നും നടപടി എടുത്താന്‍ എം.എല്‍.എമാര്‍ അയോഗ്യരാകുമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
വിപ്പ് ലംഘനത്തിന് കേരള കോൺഗ്രസിലെ ഇരുവിഭാഗവും പരാതിയുമായി സ്പീക്കറെ സമീപിച്ചിരുന്നു. എന്നാല്‍, റോഷി അഗസ്റ്റിന്റെ പരാതിയാണ് ആദ്യം ലഭിച്ചത്. ഇതേതുടർന്നാണ് സ്പീക്കർ തുടർനടപടികളിലേക്ക് നീങ്ങിയത്. ജോസഫ് വിഭാഗം നൽകിയ പരാതി സ്പീക്കർ ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഇതിലെ തുടർനടപടികൾ പിന്നീട് തീരുമാനിക്കും.
content highlights:party whip violation, speaker send notice to PJ Joseph and Monce Joseph


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..