പരിയാരം: സര്‍ക്കാര്‍ ഫീസില്‍ പഠിക്കണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ല - സുപ്രീംകോടതി


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്  

1 min read
Read later
Print
Share

പരിയാരം മെഡിക്കല്‍ കോളേജ് സഹകരണ മേഖലയില്‍ ആയിരുന്നപ്പോള്‍ ഫീസ് നിര്‍ണ്ണയ സമിതി നിശ്ചയിച്ച ഉയര്‍ന്ന ഫീസിലാണ് ഈ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

പരിയാരം മെഡിക്കൽ കോളേജ് | Photo - Mathrubhumi archives

ന്യൂഡല്‍ഹി: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുമുമ്പ് പ്രവേശനം നേടിയവരില്‍നിന്ന് സര്‍ക്കാര്‍ ഫീസ് മാത്രമേ ഈടാക്കാവുവെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട് പ്രവേശനം കരസ്ഥമാക്കിയവര്‍ പിന്നീട് സര്‍ക്കാര്‍ ഫീസില്‍ പഠിക്കണമെന്ന് പറയുന്നതിനോട് യോജിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് പരിയാരം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ ആവശ്യം തള്ളിയത്.

2017 - 18 അധ്യയന വര്‍ഷം പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ 23 വിദ്യാര്‍ഥികളാണ് ഫീസ് ഇളവിനായി സുപ്രീം കോടതിയെ സമീപിച്ചത്. മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസ് മാത്രമേ തങ്ങളില്‍ നിന്നും ഈടാക്കാവു എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജ് സഹകരണ മേഖലയില്‍ ആയിരുന്നപ്പോള്‍ ഫീസ് നിര്‍ണ്ണയ സമിതി നിശ്ചയിച്ച ഉയര്‍ന്ന ഫീസിലാണ് ഈ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബില്‍ഡറില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടം, സര്‍ക്കാര്‍ നിരക്കില്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കണമെന്ന് പറയുന്നത് പോലെ അപ്രായോഗികമാണ് ഈ ആവശ്യമെന്ന് ജസ്റ്റിസ് മാരായ യു.യു ലളിത്, രവീന്ദ്ര ഭട്ട്, സുധാന്‍ഷു ദുലിയ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

Content Highlights: Pariyaram medical college government fees supreme court

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Kottamurikkal

1 min

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിന് സഹായം- ഗോപി കോട്ടമുറിക്കല്‍

Oct 1, 2023


kk sivaraman mm mani

2 min

'ബുദ്ധിമുട്ടുന്നതെന്തിന്, തല വെട്ടിക്കളഞ്ഞാല്‍ മതിയല്ലോ?' M.M മണിക്കുനേരെ ഒളിയമ്പുമായി CPI നേതാവ്

Oct 2, 2023


M.K Kannan

1 min

കരുവന്നൂരിൽ പിടിമുറുക്കി ഇ.ഡി.; സ്വത്തുവിവരങ്ങൾ ഹാജരാക്കാതെ എം.കെ. കണ്ണൻ

Oct 2, 2023

Most Commented