ഇ.പി. ജയരാജൻ, പി. ജയരാജൻ | ഫയൽ ചിത്രം/ മാതൃഭൂമി
തിരുവനന്തപുരം: കണ്ണൂരിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ടിനെക്കുറിച്ച് പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചതായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനം പോലെ സഹായിക്കാന്‍ പാടുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചതെന്നും ഇ.പി പറഞ്ഞു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇ.പിയുടെ വെളിപ്പെടുത്തല്‍.
അഴിമതി നടന്നതായി പി. ജയരാജന്‍ ആരോപിച്ചിട്ടില്ല. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനം പോലെ സഹായിക്കാന്‍ പാടുണ്ടോ എന്നാണ് ചോദിച്ചത് - ഇ.പി ജയരാജന്‍ പറഞ്ഞു. ഇക്കാര്യമാണ് ചില മാധ്യമങ്ങള്‍ അഴിമതി ആരോപണം ഉന്നയിച്ചതായി ട്വിസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രണമുണ്ടെന്ന പരോക്ഷ വിമര്‍ശനവും അഭിമുഖത്തിലുണ്ട്. "വൈദേകം റിസോര്‍ട്ടിന്റെ മുന്‍ എം.ഡി രമേശന്‍, പി. ജയരാജന്റെ അടുത്ത് പോയി സംസാരിച്ചിട്ടുണ്ട്. നിയമപരമായി സ്ഥാപനത്തില്‍ ഒരു പിടുത്തവും കിട്ടുന്നില്ല എന്നു വന്നപ്പോഴാണ് എന്റെ പേര് വലിച്ചിഴച്ചത്"- ഇ.പി. പറഞ്ഞു.
അതേസമയം റിസോര്‍ട്ടിലെ നിക്ഷേപം ഇ.പിയുടെ കുടുംബം പിന്‍വലിക്കുന്നതില്‍ പാര്‍ട്ടിയുടെ ഇടപെടലില്ലെന്ന് എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
Content Highlights: P. Jayarajan has not alleged corruption news has been twisted says ep jayarajan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..