കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; കൗൺസിൽ യോഗം സ്തംഭിപ്പിച്ചു, അവിശ്വാസപ്രമേയ നീക്കം


By സ്വന്തം ലേഖിക

1 min read
Read later
Print
Share

ബ്രഹ്മപുരം തീപ്പിടിത്തത്തിൽ നിന്ന്, എം. അനിൽകുമാർ | ഫോട്ടോ: മാതൃഭൂമി

കൊച്ചി: ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. നഗരസഭ കൗൺസിൽ പ്രതിപക്ഷം സ്തംഭിപ്പിച്ചു. മേയറെ മാറ്റാതെ കൗൺസിൽ നടപടികളുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് കൗൺസിൽ യോഗം അവസാനിപ്പിച്ചു. അതേസമയം, മേയർക്കെതിരേ കളക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകുമെന്ന് കൗൺസിലർ ആന്റണി കുരീത്തറ പറഞ്ഞു.

കൗൺസിൽ യോഗം തുടങ്ങുന്നതിന് മുൻപ് തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങളുയർത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. നേരിയ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി കൊച്ചി കോർപറേഷൻ ഭരിക്കുന്നത്. യു.ഡി.എഫ്. മേയറുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച മേയർക്കെതിരേ കളക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകും. ബി.ജെ.പി കൗൺസിലർമാരും പ്രക്ഷോഭത്തിലാണ്. യു.ഡി.എഫ്. കൗൺസിലർമാർ സ്വതന്ത്ര കൗൺസിലർമാരോടും ബി.ജെ.പി കൗൺസിലർമാരോടും അവിശ്വാസ പ്രമേയത്തിന് പിന്തുണ തേടുകയാണ്.

കൗൺസിലർമാരെ അവഗണിച്ച് അജണ്ടകളെല്ലാം മേയർ പാസാക്കുകയായിരുന്നുവെന്നും തങ്ങൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ മേയർ തയ്യാറായില്ലെന്നും ബി.ജെ.പി കൗൺസിലർ പത്മകുമാരി പറഞ്ഞു. യു.ഡി.എഫ്. കൊണ്ടുവരുന്ന അവിശ്വാസത്തിൽ ബി.ജെ.പി. എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാണ്. അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകണോ വേണ്ടയോ എന്ന കാര്യങ്ങളെല്ലാം ബി.ജെ.പി ജില്ല, സംസ്ഥാന നേതൃത്വങ്ങളോട് ആലോചിച്ച് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.

അതേസമയം, പ്രതിപക്ഷം മനഃപൂർവം കൗൺസിൽ നടപടികൾ തടസപ്പെടുത്തുകയാണെന്നും എടോ പോടോ വിളികളാണ് തനിക്ക് നേരെ കൗൺസിലിൽ ഉയർന്നതെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു. അനുശോചന പ്രമേയം വായിക്കുമ്പോഴും പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്നും മേയർ പറഞ്ഞു. സോൺടക്കെതിരേ അന്വേഷണം വേണമെന്നും ഉപകരാറിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Opposition demands Kochi Mayor's resignation

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sabu m jacob arikomban

1 min

തമിഴ്‌നാടിന് ആത്മബന്ധമില്ല, നടന്നതെല്ലാം പ്രഹസനം, അരിക്കൊമ്പന്റെ ജീവന്‍ അപകടത്തില്‍ - സാബു

May 30, 2023


Kottayam

1 min

പൊറോട്ട നല്‍കാന്‍ വൈകി; തട്ടുകട അടിച്ചുതകര്‍ത്തു, ഉടമയെയടക്കം മര്‍ദിച്ചു; 6 പേര്‍ അറസ്റ്റില്‍

May 30, 2023


Lightening

1 min

കോഴിക്കോട്ട് ഇടിമിന്നലേറ്റ് യുവതി മരിച്ചു; മിന്നലേറ്റ ഒരു സ്ത്രീ ചികിത്സയില്‍

May 30, 2023

Most Commented